ചിട്ടിക്കമ്പനി വരിക്കാരെ കബളിപ്പിച്ച് മുങ്ങി

കോഴിക്കോട്: സ്വകാര്യ ചിട്ടിക്കമ്പനി നൂറുകണക്കിന് വരിക്കാരെ പറ്റിച്ച് ലക്ഷങ്ങളുമായി മുങ്ങിയെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ശാഖകളുള്ള ശ്രീലകം ചിട്ടി പ്രൈവറ്റ് ലിമിറ്റഡാണ് 50,000 രൂപ മുതൽ 10 ലക്ഷം വരെ സലയുള്ള ചിട്ടി നടത്തി മുങ്ങിയത്. വരിക്കാർക്ക് വണ്ടിച്ചെക്കാണ് നൽകിയെതന്നും അവർ പറഞ്ഞു. നടത്തിപ്പുകാരായ ബാലുശ്ശേരി സ്വദേശികളായ പാലക്കീഴിൽ ബാലകൃഷ്ണൻ, സജിത, വിജീഷ് എന്നിവർ ഒളിവിൽ പോയിരിക്കുകയാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും 10 മാസത്തോളമായി ഒരു വിവരവുമില്ല. വാർത്തസമ്മേളനത്തിൽ രമേശൻ കരുമല, രഘുനാഥൻ പേരാമ്പ്ര, വിജയൻ മുക്കം, സുന്ദരൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.