വില്യാപ്പള്ളി: ടൗണിലെ ഹൈമാസ്റ്റിന് സമയബോധം നഷ്ടമായിട്ട് ദിവസങ്ങൾ പിന്നിട്ടു. നട്ടുച്ച സമയത്ത് ഹൈമാസ്റ്റ് തെളിഞ്ഞ് കത്തും. രാത്രി ആവുന്നതോടെ ടൗണിനെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് കണ്ണടക്കും. സാമൂഹികദ്രോഹികളുടെയും മയക്കുമരുന്ന് മാഫിയയുടെയും ശല്യം വ്യാപകമായതോടെ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് കെ.കെ. ലതിക എം.എൽ.എയുടെ ഫണ്ടിൽനിന്ന് അനുവദിച്ച എട്ടു ലക്ഷം രൂപ െചലവിട്ടാണ് ടൗണിൽ വെളിച്ചം വിതറാൻ ഹൈമാസ്റ്റ് ബൾബുകൾ സ്ഥാപിച്ചത്. ഹൈമാസ്റ്റ് ഉടൻ പൂർവസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.