യുവാവിനെ കൊന്ന് കാട്ടിൽ തള്ളി: ഭാര്യയടക്കം നാലു പേർ പിടിയിൽ

പനാജി: യുവാവിനെ കൊന്ന് മൂന്നു കഷണങ്ങളാക്കി വെട്ടിനുറുക്കി കാട്ടിൽ തള്ളിയ കേസിൽ ഭാര്യയടക്കം നാലു പേരെ ഗോവ പൊലീസ് പിടികൂടി. തെക്കൻ ഗോവയിലെ കർച്ചോറെം ഗ്രാമത്തിൽ മാസം മുമ്പാണ് സംഭവം നടന്നത്. കൂലിപ്പണിക്കാരനായ ബസൗരാജ് ബസുവിനെ (38) ഭാര്യ കൽപന ബസു കൊല്ലുകയും ഭർത്താവിെൻറ മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ കഷണങ്ങളാക്കി സഞ്ചിയിലിട്ട് കാട്ടുപ്രദേശത്ത് തള്ളിയെന്നുമാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് കൽപന ബസു, സുരേഷ് കുമാർ, അബ്ദുൽ കരീം ശൈഖ്, പങ്കജ് പവാർ എന്നിവരെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. നാലു പേരും കുറ്റം സമ്മതിച്ചതായാണ് വിവരം. തെൻറ ഭർത്താവിെൻറ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി പ്രതികളിലൊരാളുടെ ഭാര്യ പൊലീസിനെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്താവുന്നത്. ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് താൻ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ഗോവ-കർണാടക അതിർത്തിയിലെ കാട്ടിൽ തള്ളുകയുമായിരുന്നെന്നാണ് കൽപന പൊലീസിന് നൽകിയ മൊഴി. മൃതദേഹഭാഗങ്ങളിൽ ചിലത് പൊലീസ് കണ്ടെടുത്ത് രാസപരിശോധനക്ക് അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.