വൃക്കരോഗത്തെപ്പറ്റി അറിയേണ്ടതെല്ലാം ഇൗ ഹ്രസ്വചിത്രത്തിൽ

കോഴിക്കോട്: വൃക്കരോഗം നേരത്തേ കണ്ടെത്താനും പരിശോധന നടത്താനും രോഗബാധ ജീവിതത്തിെൻറ അവസാനമല്ലെന്ന് ബോധ്യപ്പെടുത്താനും സഹായിക്കുന്ന ഹ്രസ്വചിത്രം ശനിയാഴ്ച പുറത്തിറങ്ങും. 'ദി റേയ്‌സ് ഓഫ് ഹോപ്' എന്ന ചിത്രം ബേബി മെമ്മോറിയല്‍ ആശുപത്രി പുതിയ ബ്ലോക്കിലെ ഓഡിറ്റോറിയത്തില്‍ മേയർ തോട്ടത്തിൽ രവീന്ദ്രൻ പുറത്തിറക്കും. യുട്യൂബ് വഴി ഏപ്രില്‍ മുതല്‍ ഡോക്യുമെൻററി കാണാന്‍ കഴിയും. തൃശൂര്‍ അമല മെഡിക്കല്‍ കോളജിലെ വൃക്കരോഗ വിദഗ്ധന്‍ കോഴിക്കോട്ടുകാരനായ ഡോ. ജയന്ത് തോമസ് മാത്യുവാണ് 23 മിനിറ്റുള്ള ഡോക്യുമെൻററി തയാറാക്കിയത്. ചടങ്ങിൽ നടന്‍ സ്ഫടികം ജോർജ് പങ്കെടുക്കും. ഡോ. ജയന്ത് തോമസ് മാത്യുവിെൻറ ചികിത്സയിലായിരുന്ന ജോർജ് രോഗം ഭേദമായശേഷം കാര്‍ബണ്‍, ശിക്കാരി ശംഭു എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൃക്കരോഗവിഭാഗം മേധാവിയായി വിരമിച്ച ഡോ. തോമസ് മാത്യുവിെൻറ മകനാണ് ഡോ. ജയന്ത് തോമസ് മാത്യു. വൃക്കമാറ്റിെവച്ച അഞ്ചു പേരുടെ അനുഭവങ്ങളും ചിത്രത്തിലുണ്ട്. വൃക്കരോഗത്തിെൻറ പ്രധാനപ്രശ്‌നം 80 ശതമാനം രോഗികളിലും രോഗത്തിെൻറ ലക്ഷണങ്ങള്‍ പ്രകടമാവില്ല എന്നതാണ്. രോഗം നേരത്തേ കണ്ടെത്തിയാല്‍ ഭക്ഷണം ക്രമീകരിക്കുക വഴിയും മരുന്നുകൊണ്ടും പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ഡോ. ജയന്ത് തോമസ് മാത്യു വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.