കോഴിക്കോട്: നാലു വയസ്സുകാരെൻറ ശ്വാസകോശത്തിൽ മൂന്ന് മാസമായി കുടുങ്ങിയിരുന്ന വിസിൽ ആസ്റ്റർ മിംസിലെ ഡോക്ടർമാർ ശസ്ത്രക്രിയ കൂടാതെ വിജയകരമായി പുറത്തെടുത്തു. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് സായെൻറ ശ്വാസകോശത്തിൽ കുടുങ്ങിയ വിസിലാണ് പുറത്തെടുത്തത്. മൂന്ന് മാസത്തിലേറെയായി ശ്വാസകോശത്തിലെത്തിയ വിസിലിന് ചുറ്റും കോശങ്ങൾ വളർന്ന് ഉറച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു. ആസ്റ്റർ മിംസിലെ പീഡിയാട്രിക് സർജനായ ഡോ. ജൂഡ് ജോസഫിെൻറ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് വിസിൽ സി.ടി സ്കാനിലൂടെ കണ്ടെത്തിയത്. തുടർന്ന് ശ്രമകരമായ േബ്രാങ്കോ സ്കോപിയിലൂടെ ശസ്ത്രക്രിയ ഒഴിവാക്കി വിസിൽ വിജയകരമായി നീക്കം ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.