വളയത്ത് സി.പി.എം പ്രവർത്തകെൻറ വീടിന് ബോംേബറ്

വളയം: ചെക്കോറ്റ ക്ഷേത്രത്തിന് സമീപം വീടിന് നേരെ ബോംബേറ്. ആലായിൽ ശ്രീധരെൻറ വീടിനു നേരെയാണ് വെള്ളിയാഴ്ച രാത്രി 10.30ഓടെ ബോംബെറിഞ്ഞത്. ബോംബേറിൽ വീടിെൻറ മുകൾഭാഗത്തെ ഓടുകൾ ചിതറിത്തെറിച്ചു. സംഭവം നടക്കുമ്പോൾ വീട്ടുകാർ വീടിനകത്തായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശ്രീധരെൻറ മകൻ ദീപു സജീവ സി.പി.എം പ്രവർത്തകനാണ്. കഴിഞ്ഞദിവസം തൊട്ടടുത്ത ബി.ജെ.പി പ്രവർത്തകൻ കാവേരി ബാലകൃഷ്ണെൻറ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. സംഭവത്തിൽ ബാലകൃഷ്ണെൻറ മകെൻറ കാറിന് നാശനഷ്ടമുണ്ടായിരുന്നു. അക്രമത്തി‍െൻറ പാശ്ചാത്തലത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ വളയം ടൗണിൽ രാപ്പകൽ സമരം തുടങ്ങിയിരുന്നു. ബി.ജെ.പി നേതാക്കളായ സി.കെ. പത്മനാഭൻ, പി.കെ. കൃഷ്ണദാസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത പരിപാടി പിരിച്ചുവിട്ടയുടനെയാണ് വീടിനുനേരെ അക്രമം നടന്നത്. നാദാപുരം സി.ഐ എം.പി. രാജേഷ്, എസ്.ഐ. ബിനുലാൽ ഉൾപ്പെടെ വൻ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.