ഭാരം തലയിലേറ്റുേമ്പാഴും നോമ്പ് ഇവർക്ക് ഒട്ടും 'ഭാരമല്ല​'

കോഴിക്കോട്: വലിയങ്ങാടിയിൽ റമദാൻകാലത്തും പതിവുപോലെ കഠിനാധ്വാനത്തിലാണ് തൊഴിലാളികൾ. എത്ര ക്ഷീണിച്ച അവസ്ഥയിലും ഭാരം തലയിലേറ്റുേമ്പാഴും നോമ്പ് ഇവർക്ക് ഒട്ടും ഭാരമാവാറില്ല. അങ്ങാടിയിലെ കടകളിലും ഗോഡൗണുകളിലുനിന്നുള്ള ചരക്കുകൾ ലോറികളിൽ കയറ്റുന്നതും ഉന്തുവണ്ടികളിൽ പാളയത്തേക്കും ബസ് സ്റ്റാൻഡുകളിലേക്കും എത്തിക്കുന്നതും ഇവരാണ്. വിവിധ സെക്ഷനുകളിലായി ജോലിചെയ്യുന്ന രണ്ടായിരത്തോളം തൊഴിലാളികളിൽ മുസ്ലിം വിഭാഗത്തിൽപെട്ട 90 ശതമാനം പേരും നോമ്പനുഷ്ഠിക്കുന്നവരാണ്. അട്ടിമറിക്കാരും മൂപ്പൻ കമ്മാലികളും ട്രോളികാരുമായി വിവിധ വിഭാഗത്തിൽപെട്ട തൊഴിലാളികൾ സജീവമാണ് വലിയങ്ങാടിയിലെ ഒാരോ കോണിലും. മുമ്പ് വലിയങ്ങാടിയിൽ അധ്വാനിക്കുന്നവരിൽ വ്രതമെടുക്കുന്നവർ കുറവായിരുന്നു. ഇന്നിപ്പോൾ ഭൂരിഭാഗവും അത്താഴം കഴിച്ച് നോെമ്പടുത്താണ് ജോലിക്കെത്തുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികളുടെ ശാരീരികശേഷി വർധിച്ചതിനൊപ്പം വ്രതം നല്ലതാണെന്ന വിശ്വാസം വളർന്നതും ഇതിന് കാരണമാണ്. റമദാൻ സമയത്ത് ജോലിചെയ്യാൻ മറ്റു മാസങ്ങളെക്കാൾ കൂടുതൽ ഉന്മേഷമാണെന്ന് വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയായ റാഫി പറഞ്ഞു. മൂന്നു ഷിഫ്റ്റുകളിലായാണ് തൊഴിലാളികൾ ജോലിചെയ്യുന്നത്. നോമ്പുകാലത്ത് േജാലിസമയത്തിൽ ചെറിയ മാറ്റം വരുത്താറുണ്ട്. രാവിലെ ഏഴു മുതൽ എട്ടുവെര ഒരുമണിക്കൂർ സമയത്ത് മാത്രമാണ് വലിയങ്ങാടിയിൽ ചരക്കിറക്ക് നടക്കാത്തതെന്നും ബാക്കിയുള്ള 23 മണിക്കൂറും വലിയങ്ങാടി സജീവമാണെന്നും റാഫി പറഞ്ഞു. മഴക്കാലം ആരംഭിച്ചത് രാവിലെ മുതൽ വൈകുന്നേരം വരെ അധ്വാനിക്കുന്ന തൊഴിലാളികളുടെ കഠിനാധ്വാനത്തിന് ആശ്വാസം പകരുന്നുണ്ട്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.