പിതൃസഹോദരൻ പുഴയിലെറിഞ്ഞ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

മേലാറ്റൂർ: കേട്ടവരുടെയെല്ലാം ഹൃദയം നടുക്കിയ ക്രൂര കൃത്യത്തിനിരയായ സ്കൂൾ വിദ്യാർഥിയെ ഒടുവിൽ ചേതനയറ്റ് കണ്ടെത്തി. പിതൃസഹോദരൻ പുഴയിലെറിഞ്ഞ് കൊന്ന എടയാറ്റൂർ മങ്കരത്തൊടി സലീമിെൻറ മകൻ മുഹമ്മദ് ഷഹീെൻറ (ഒമ്പത്) മൃതദേഹമാണ് ദിവസങ്ങൾക്കുശേഷം കണ്ടെത്തിയത്. മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽനിന്ന് ഒരു കിലോമീറ്ററകലെ കടലുണ്ടിപ്പുഴയുടെ പടിഞ്ഞാറ്മണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെയാണ് മുൾപ്പടർപ്പുകൾക്കിടയിൽ പുഴയിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ ബുധനാഴ്ച വൈകീട്ട് 6.30ഓടെ മൃതദേഹം കണ്ടത്. കടവിെൻറ സമീപവാസികളാണ് വിവരം മലപ്പുറം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ 13ന് രാത്രി പത്തോടെയാണ് പിതൃസഹോദരൻ ആനക്കയം പുള്ളിലങ്ങാടി മുഹമ്മദ് ആനക്കയം പാലത്തിൽനിന്ന് കുട്ടിയെ പുഴയിലെറിഞ്ഞത്. അന്ന് രാവിലെയാണ് മുഹമ്മദ് സഹോദരൻ സലീമിെൻറ മകനായ ഷഹീനെ എടയാറ്റൂർ സ്കൂൾ പരിസരത്തുനിന്ന് ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കാണാതായി 12 ദിവസങ്ങൾക്കുശേഷം കഴിഞ്ഞ 24നാണ് പ്രതി പിടിയിലായതും കുട്ടിയെ പുഴയിലെറിഞ്ഞതായി മൊഴി നൽകിയതും. തുടർന്ന് കഴിഞ്ഞ ആറുദിവസമായി പൊലീസും നാട്ടുകാരും മൃതദേഹത്തിനായി തിരച്ചിലിലായിരുന്നു. ഷഹീെൻറ പിതാവുമായി വിലപേശി പണം തട്ടാനായിരുന്നു തട്ടിക്കൊണ്ടുപോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.