മുക്കം: 'ഞങ്ങളുടെ കണ്ണുനീരിന് അവസാനമുണ്ടാകുമോ സാറെ'... ഈസ്റ്റ് ചേന്ദമംഗല്ലൂർ ഫിർദൗസ് ദുരിതാശ്വാസ ക്യാമ്പിലെത്തിയ െഡപ്യൂട്ടി തഹസിൽദാർ ബാബുരാജിനെ കണ്ടപ്പോൾ 85കാരനായ മംഗലശ്ശേരി തോട്ടത്തിലെ അബ്ദുറഹിമാെൻറ കണ്ണുനീരിൽ കുതിർന്ന ചോദ്യമാണിത്. രോഗം തളർത്തിയതിനിടെയാണ് കിടപ്പാടം മുങ്ങിയത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ പോലുമാകാത്ത അവസ്ഥയായപ്പോഴാണ് പലരും പട്ടയം ലഭിക്കാത്തതടക്കമുള്ള ദുരിതങ്ങൾ അധികൃതരുടെ മുന്നിൽ നിരത്തിയത്. നഷ്ടപരിഹാരത്തിന് അപേക്ഷിക്കാൻ വീടിെൻറ ഫോട്ടോയും ആധാർ നമ്പറും വേണം. എന്നാൽ, പലർക്കും വീടിെൻറ നമ്പറില്ലാത്തതും പട്ടയമില്ലാത്തതും ഇതിനൊക്കെ തടസ്സമാണ്. 35 വീടുകളിലാണ് ഇൗ മേഖലയിൽ വെള്ളം കയറിയത്. മംഗലശ്ശേരി തോട്ടത്തിൽ നിലവിലെ ഭൂമി വനംവകുപ്പിെൻറ കീഴിയിലാണ്. ഇൗ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആശ്വസിപ്പിച്ചാണ് ഉദ്യോഗസ്ഥർ ക്യാമ്പ് വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.