മുക്കം: കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഇരുവഴിഞ്ഞിപ്. കാരശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡിലെ നടുവിലേത്ത് അബ്ബാസിെൻറ വീടാണ് ഏതു നിമിഷവും ഇരുവഴിഞ്ഞിപ്പുഴ കവർന്നെടുക്കുന്ന രീതിയിലുള്ളത്. ഇരുവഴിഞ്ഞിപ്പുഴയും അബ്ബാസിെൻറ പഴയ വീടും 20 മീറ്റർ അകലത്തിലായിരുന്നു സ്ഥിതിചെയ്തിരുന്നത്. വെള്ളപ്പൊക്കത്തത്തിൽ ഇവ തമ്മിലുള്ള അകലം പത്തു മീറ്ററായി ചുരുങ്ങി. ഇതിനിടെ ചൊവ്വാഴ്ച കിണർ സ്ഥിതിചെയ്യുന്ന സ്ഥലത്തെ കരയിടിഞ്ഞ് പുഴ കയറി. കരയിടിച്ചിൽ തുടർന്നാൽ അബ്ബാസിെൻറ പുരയിടവും ഇടിയുമെന്ന ഭീതിയിലാണ്. കഴിഞ്ഞ ദിവസം മന്ത്രി എ.കെ. ശശീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, വാർഡ് മെംബർ അബ്ദുല്ല കുമാരനല്ലൂർ, വില്ലേജ് അധികൃതർ എന്നിവർ കരയിടിച്ചിൽ നേരിടുന്ന സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.