കുറ്റ്യാടി: യുവാവിനെ മർദിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ജീപ്പിന് കല്ലേറ്. പുറമേരി വിലാതപുരം സനലിനെ മർദിച്ച കേസിൽ മൊകേരി കടത്തനാടൻ കല്ലിലെ തോട്ടത്ത് താഴക്കുനി സുനേഷിനെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് കുറ്റ്യാടി പൊലീസിെൻറ ഫ്ലയിങ് സ്ക്വാഡ് ജീപ്പിന് കല്ലെറിഞ്ഞത്. കല്ലേറിൽ ചില്ല് തകർന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന 25ഒാളം പേർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കുറ്റ്യാടി പൊലീസ് കേസെടുത്തു. സുനേഷ് കടത്തനാടൻകല്ലിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. വിവരം അറിഞ്ഞ് കുറ്റ്യാടി അഡീഷനൽ എസ്.ഐ രവീന്ദ്രെൻറ നേതൃത്വത്തിലാണ് പൊലീസെത്തിയത്. സുനീഷിനെ ജീപ്പിനകത്തേക്ക് കയറ്റുന്നതിനിടയിലാണ് കല്ലേറുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.