90 ശതമാനം റേഷൻ കടകളിലും 'ഇ-പോസ്' സംവിധാനം നിലവിൽ വന്നു കോഴിക്കോട്: ജില്ലയിൽ 90 ശതമാനം റേഷൻ കടകളിലും ഇലക്ട്രോണിക് പോയൻറ് ഒാഫ് സെയിൽ (ഇ-പോസ്) സംവിധാനം നിലവിൽ വന്നതായി ജില്ല സെപ്ലെ ഒാഫിസർ മനോജ് കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഇ-പോസ് യന്ത്രം വഴിയാണ് സാധനങ്ങൾ വിതരണം ചെയ്തത്. അവശേഷിക്കുന്ന കടകളിൽ സാേങ്കതിക പ്രശ്നം കാരണമാണ് മെഷീൻ സ്ഥാപിക്കാൻ കഴിയാത്തത്. ജില്ലയിൽ ആകെ 975 റേഷൻ കടകളാണുള്ളത്. കഴിഞ്ഞമാസം അവസാനത്തോടെയാണ് ജില്ലയിൽ ഇ-പോസ് മെഷീനുകൾ സ്ഥാപിച്ചു തുടങ്ങിയത്. റേഷൻ കടക്കാർക്ക് ഇ-പോസ് യന്ത്രം ഉപയോഗിക്കാനുള്ള പരിശീലനവും പൂർത്തിയായിട്ടുണ്ട്. കാർഡുടമയോ റേഷൻ കാർഡിൽ പേരുള്ള ഏതെങ്കിലും അംഗമോ വിരലടയാളം പതിപ്പിച്ചാൽ മാത്രമേ ഭക്ഷ്യവസ്തുക്കൾ ലഭിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.