അപകടത്തിൽ മരിച്ച കണ്ടക്ടറുടെ വീട് കെ.എസ്.ആർ.ടി.സി എം.ഡി സന്ദർശിച്ചു

കോഴിക്കോട്: കർണാടകയിലെ ഗുണ്ടൽപേട്ടിൽ കെ.എസ്.ആർ.ടി.സി ബസ് കലുങ്കിലിടിച്ച് മരിച്ച കോഴിക്കോട് യൂനിറ്റിലെ കണ്ടക്ടർ നാദാപുരം കല്ലാച്ചി ചേലക്കാടിലെ പി.പി. സിജുവിെൻറ വീട് കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ സന്ദർശിച്ചു. രാവിലെ പത്തോടെ എത്തിയ അദ്ദേഹം സിജുവിെൻറ പിതാവുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബത്തിന് ആനുകൂല്യങ്ങൾ എത്രയും പെെട്ടന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 29ന് ഗുണ്ടൽപേട്ടിനും കാവേരിക്കുമിടയിൽ കക്കൽതൊണ്ടിക്ക് സമീപം കുത്തനൂർ ഭീമൻ വീട് വില്ലേജിലായിരുന്നു അപകടം. പുലർച്ചെ 3.30ന് അപകടത്തിൽപെട്ട ബസിലെ രണ്ടു യാത്രക്കാർക്കും പരിക്കേറ്റിരുന്നു. അതിവേഗത്തിലായിരുന്ന ബസിെൻറ സ്റ്റിയറിങ്ങിെൻറ നിയന്ത്രണം നഷ്ടപ്പെടുകയും കലുങ്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു. കോഴിക്കോട് സോണൽ ഒാഫിസർ ജോഷി ജോൺ, പി.എ. ജോജോ, തൊട്ടിൽപാലം ഡിപ്പോയിലെ ബാലകൃഷ്ണൻ എന്നിവർ എംഡിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.