നാട്ടുകാരെ അദ്ഭുതപ്പെടുത്തി റഷീദ് മക്കടയുടെ പുരാവസ്തു പ്രദർശനം

കക്കോടി: മക്കൾക്ക് തുല്യം സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുന്ന അപൂർവ പുരാവസ്തുക്കൾ സ്വന്തം നാട്ടിൽ പ്രദർശനത്തിനെത്തിച്ചതോടെയാണ് റഷീദ് മക്കടയുടെ വില നാട്ടുകാർ അറിയുന്നത്. റഷീദിെൻറ വീട്ടിൽ ഇത്രയേറെ അമൂല്യ വസ്തുക്കൾ ഒരുമിച്ചുണ്ടെന്നത് നാട്ടുകാർ പോലും അറിയുന്നത് പ്രദർശനത്തോടെയാണ്. ന്യൂ വിക്ടറി മക്കടയുടെ 24ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ ഏകദിന പുരാവസ്തു എക്സിബിഷനാണ് പലരുടെയും ജീവിതത്തിലാദ്യമായി പഴമ പേറുന്ന വസ്തുക്കളെ നേരിട്ടു കാണാനിട വരുത്തിയത്. പറങ്കികളുടെ സംഭാവനയായ പറങ്കിപൂട്ട്, ഇംഗ്ലീഷുകാർ നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ച ഇസ്തിരിപ്പെട്ടി, വിവിധ തരം വെള്ളിക്കോലുകൾ, ധാന്യ അളവ് പാത്രങ്ങൾ, നിസ്കാര കൊട്ട, തസ്ബീഹ് മാല കൊട്ട, മരത്തട്ട, 1951ലെ തെരഞ്ഞെടുപ്പിനുപയോഗിച്ച ബാലറ്റ് ബോക്സ്, ടിപ്പുവിെൻറ കാലത്തെ സ്വർണനാണയങ്ങൾ, കല്ലിലെഴുതിയ ഖുർആൻ, വിവിധ തരം കാമറകൾ, ഗ്ലാസ് പാൽക്കുപ്പി, കേരളത്തിലിറങ്ങിയ പത്രങ്ങളുടെ ഒറിജിനൽ കോപ്പി തുടങ്ങി അമ്പരപ്പിക്കുന്ന വസ്തുക്കളാണ് പഴയ കാലത്തിലേക്ക് ഒാർമകളയക്കാൻ റഷീദ് പ്രദർശിപ്പിച്ചിരിക്കുന്നത്. തെൻറ കൈവശമുള്ള വസ്തുക്കളുടെ മൂല്യം കണക്കാക്കുേമ്പാൾ കോടീശ്വരനാണ് റഷീദ്. ആദ്യകാലത്തിറങ്ങിയ തീപ്പെട്ടി മുതൽ ഏറ്റവും പുതിയവ വരെ റഷീദി‍െൻറ ശേഖരത്തിലുണ്ട്. ആദ്യമായാണ് തെൻറ കൈവശമുള്ള മുഴുവൻ പുരാവസ്തുക്കളും ഒരുമിച്ച് പ്രദർശിപ്പിച്ചിരിക്കുന്നതെന്ന് റഷീദ് പറഞ്ഞു. ന്യൂ വിക്ടറിയുടെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ വോളിബാൾ മത്സരത്തിൽ ഫ്രണ്ട്സ് കമ്മളിത്താഴത്തിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി യുനൈറ്റഡ് ഒറ്റത്തെങ്ങ് ജേതാക്കളായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.