ഇൗരാറ്റുപേട്ട: മൂന്നിലവ് പഞ്ചായത്തിലെ എരുമത്ര, വെള്ളറ എന്നിവിടങ്ങളിൽ വൻ തീപിടി ത്തം. റബർ തോട്ടങ്ങളടക്കം 40 ഏക്കർ സ്ഥലത്തേക്ക് തീപടർന്നു. ശക്തമായ കാറ്റ് വീശിയതോ ടെ തീ മലയോരങ്ങളിലേക്കും വ്യാപിച്ചു. കുത്തനെയുള്ള കയറ്റമായതിനാൽ അഗ്നിരക്ഷസേന വാഹനങ്ങൾക്ക് വേഗത്തിൽ എത്താൻ കഴിയാതിരുന്നത് തിരിച്ചടിയായി. പിന്നീട് നാട്ടുകാരും അഗ്നിരക്ഷസേനയും ടാങ്കുകളിൽ വെള്ളമെത്തിച്ച് ആറു മണിക്കൂറോളം പണിപ്പെട്ടാണ് തീ കെടുത്തിയത്. ഇതിന് പിന്നാലെ കാറ്റടിക്കുേമ്പാൾ ചില ഭാഗങ്ങളിൽനിന്ന് അർധരാത്രിയിലും തീ ഉയരുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് തീപിടിത്തത്തിന് തുടക്കമായത്. എരുമത്ര, വെള്ളറ സി.എസ്.ഐ പള്ളിപ്പരിസരങ്ങളിലും തീ പടർന്നു. ആദ്യം പാലായിൽനിന്നുള്ള അഗ്നിരക്ഷസേന യൂനിറ്റ് മാത്രമാണ് തീ അണക്കാനുണ്ടായിരുന്നത്. പിന്നീട് കാഞ്ഞിരപ്പള്ളി, പാലാ, മൂലമറ്റം, പാമ്പാടി എന്നിവിടങ്ങളിൽനിന്ന് കൂടുതൽ അഗ്നിരക്ഷസേന യൂനിറ്റുകൾ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.