കോട്ടയം: ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയായ സൊമാറ്റോയുടെ കോട്ടയത്തെ വിതരണക്കാർ പ ണിമുടക്കിൽ. ഉബർ ഈറ്റ്സ് ആയിരുന്ന സമയത്ത് ലഭിച്ചിരുന്ന ശമ്പളം വെട്ടിക്കുറച്ചെന ്നാണ് പരാതി. നേരേത്ത ഒരു വിതരണത്തിന് 65 രൂപവരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ ലഭിക്കുന്നത് 20 രൂപയാണ്. അഞ്ചു കിലോമീറ്റർ പരിധിയിൽ കൂടുതൽ യാത്രയുണ്ടെങ്കിൽ 10 രൂപ അധികം ലഭിക്കും. ഒറ്റയാത്രയിൽ രണ്ട് ഡെലിവറി നടത്തിയാലും തുകയിൽ മാറ്റമില്ല. ഉബര്‍ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുത്തതോടെയാണ് ഈ പ്രതിസന്ധി. ചൊവ്വാഴ്ച ഇവർ വിതരണത്തിനിറങ്ങിയില്ല. നേരേത്ത നാനൂറിലേറെ പേർ വിതരണക്കാരായി ഉണ്ടായിരുന്നു. ശമ്പളം പെട്രോൾ കാശിനുപോലും തികയില്ലെന്നറിഞ്ഞതോടെ പലരും പിൻവാങ്ങി.
ഇപ്പോൾ ഫുൾടൈം വിതരണക്കാരായി എഴുപതോളം പേരുണ്ട്. പാർട്ട് ടൈം ജോലിക്കാരടക്കം 120 പേരാണ് കോട്ടയത്തുള്ളത്. ഞായറാഴ്ച മുതൽ അടുത്ത ശനിയാഴ്ചവരെ ജോലി ചെയ്തതിെൻറ ശമ്പളം ബുധനാഴ്ചയാണ് അക്കൗണ്ടിൽ കയറുക. ദിവസം 12 ഓർഡർവരെ വിതരണം ചെയ്താലും ചെലവ് കഴിഞ്ഞാൽ ബാക്കി ഒന്നുമുണ്ടാവില്ലെന്ന് ഇവർ പറയുന്നു. നേരേത്ത 1000 രൂപയെങ്കിലും കൈയിൽ കിട്ടിയിരുന്നിടത്താണ് ഇൗ അവസ്ഥ. എറണാകുളത്ത് ഒരു വിതരണത്തിന് 40 രൂപവരെ നൽകുന്നുണ്ട്. ശമ്പളം കൂട്ടി നൽകാതെ ജോലിക്കിറങ്ങില്ലെന്ന നിലപാടിലാണ് ഇവർ. ഇക്കാര്യം ജില്ലയുടെ ചുമതലയുള്ള സൊമാറ്റോ ലീഡറെ അറിയിച്ചിരുന്നു. എന്നാൽ, ശമ്പളം കൂട്ടി നൽകാനാവില്ലെന്നും സമരം നടത്തിയാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.