ഗാന്ധിനഗർ (കോട്ടയം): റിട്ട. എസ്.ഐയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒടുവിൽ അറസ് റ്റ്. സംശയത്തെത്തുടർന്ന് കസ്റ്റഡിയിലിരിക്കെ കടന്നുകളഞ്ഞ അയൽവാസി തെള്ളകം മുട ിയൂർക്കര കണ്ണാമ്പടം ജോർജ് കുര്യനെയാണ് (സിജു-45) ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിെൻറ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് റിട്ട. എസ്.ഐ പറയകാവി ൽ ആർ. ശശിധരനെ (62) വീടിന് സമീപത്തെ റോഡരികിൽ തലക്ക് വേട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. നാട്ടുകാർ സംശയം ഉന്നയിച്ചതിെൻറ അടിസ്ഥാനത്തിൽ അന്നുതന്നെ സിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, ഇയാളെ ചോദ്യം ചെയ്തെങ്കിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതിനിടെ, തിങ്കളാഴ്ച വൈകീട്ട് ഏഴോടെ നിരീക്ഷണത്തിന് പുറത്തുവിട്ട സമയത്ത് ഇയാൾ കടന്നുകളയുകയായിരുന്നു. എന്നാൽ, കസ്റ്റഡി കാലാവധി പൂർത്തിയായതിനാൽ ഇയാളെ വിട്ടയക്കുകയായിരുെന്നന്ന വാദമാണ് പൊലീസ് ഉയർത്തിയത്. എന്നാൽ, ഇയാൾ കടന്നതായി രഹസ്യാന്വേഷണവിഭാഗം അടക്കം റിപ്പോർട്ട് ചെയ്തു. വീഴ്ചയെ തുടർന്ന് ഗാന്ധിനഗർ സി.ഐ അനൂപ് ജോസ് സസ്പെൻഷനിലായി.
തുടർന്ന്, ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിെൻറയും ഡിവൈ.എസ്.പി ആർ. ശ്രീകുമാറിെൻറയും നേതൃത്വത്തിൽ പൊലീസ് സംഘം ജില്ലയിലെമ്പാടും പരിശോധന നടത്തി. എന്നാൽ, രാത്രി മുഴുവൻ തിരഞ്ഞിട്ടും സിജുവിനെപ്പറ്റി സൂചന ലഭിച്ചില്ല. ചൊവ്വാഴ്ച രാവിലെ 10ഒാടെ മെഡിക്കൽ കോളജിന് സമീപം ആർപ്പൂക്കര തൊമ്മൻകവലയിൽ ഇയാളെ പൊലീസ് സംഘം കണ്ടു. പൊലീസിെൻറ പട്രോളിങ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗാന്ധിനഗർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ മൻജിത്ത്, സിജുവിനെ പിടികൂടാൻ ശ്രമിച്ചു. എന്നാൽ, ഇയാളെ ആക്രമിച്ചുവീഴ്ത്തിയശേഷം സിജു പൊലീസിെൻറ ബൈക്കുമായി കടന്നു. തുടർന്ന് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും ജാഗ്രത നിർദേശം നൽകി. തുടർന്ന് മണർകാട് നാലുമണിക്കാറ്റ് ഭാഗത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സിജുവിനെ മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ. ഷിജി, എസ്.ഐ രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അൻവർ, ഷിജോ, സതീഷ് എന്നിവർ ചേർന്ന് പിടികൂടി. പിന്നീട് ഡിവൈ.എസ്.പി ആർ. ശ്രീകുമാറിെൻറ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി.
ഏറ്റുമാനൂരിലെ ആധുനിക ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ ചൊവ്വാഴ്ച രാത്രി മുഴുവൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്തു. ഇതോടെയാണ് ഇയാൾ കുറ്റസമ്മതം നടത്തിയത്. നീളമേറിയ കമ്പിയുടെ ഒരറ്റം അടിച്ചുപരത്തി മൂർച്ചവരുത്തിയശേഷം തലക്ക് പിന്നിൽ അടിച്ചതായാണ് സിജു പൊലീസിന് നൽകിയ മൊഴി.
സംഭവ ദിവസം രാവിലെതന്നെ ഈ കമ്പി മൂന്ന് കഷണമാക്കി മുറിച്ച് ആക്രമണത്തിന് പദ്ധതിയിട്ടു. ശശിധരനെ ആക്രമിച്ചശേഷം പാറമ്പുഴ വെള്ളൂപ്പറമ്പ് റോഡിൽ കുഴിയാലിപ്പടി ഭാഗത്തെ തോട്ടിൽ കമ്പി ഉപേക്ഷിച്ചശേഷം വീട്ടിൽ തിരികെ എത്തിയതായും പ്രതി മൊഴി നൽകി. ബുധനാഴ്ച രാവിലെ 11ഓടെ, പ്രതി ആയുധം ഉപേക്ഷിെച്ചന്ന് പറയുന്ന സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് ആക്രമിക്കാൻ ഉപയോഗിച്ച ആയുധത്തിെൻറ രണ്ട് ഭാഗങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, തലക്ക് പരിക്കേൽപിച്ച മൂർച്ചയേറിയ അഗ്രഭാഗം കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതിന് തിരച്ചിൽ തുടരുമെന്ന് പൊലീസ് പറഞ്ഞു. വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. അയൽവാസികളായ ഇരുവരും തമ്മിെല വസ്തുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.