പാറത്തോട്: നിറയെ യാത്രക്കാരുമായി എത്തിയ സ്വകാര്യ ബസിൽ കാറിടിച്ച ശേഷം നിർത്താതെ പോ യി. തകർന്ന ടയറുമായി കാർ ഓടിയത് രണ്ട് കിലോമീറ്റർ. കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയപാതയിൽ പാറത്തോട് ഹൈറേഞ്ച്പടിക്ക് സമീപം ഞായറാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. കോട്ടയത്തുനിന്ന് കുഴിത്തുളുവിലേക്ക് പോയ സ്വകാര്യ ബസിൽ മുണ്ടക്കയം ഭാഗത്തുനിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻ ടയർ പഞ്ചറായിട്ടും നിർത്താതെ രണ്ട് കിലോമീറ്ററോളം കാർ ഓടിച്ചുപോയി. പൊടിമറ്റം വരെയെത്തിയ കാർ മുന്നോട്ട് നീങ്ങാനാവാതെ നിർത്തിയിട്ടു കാറിലുണ്ടായിരുന്നവർ മുങ്ങി. ഇതിനിെട ഇവരെ പിന്തുടർന്ന ബസ് ജീവനക്കാർക്ക് വഴിയിലുപേക്ഷിച്ച കാർ മാത്രമാണ് കാണാനായത്. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകിയെങ്കിലും കാറ് യാത്രക്കാരെ കണ്ടെത്താനായിെല്ലന്നു ബസ് ജീവനക്കാർ പറയുന്നു. എന്നാൽ, കാഞ്ഞിരപ്പള്ളി, ആനക്കൽ സ്വദേശികളായ സ്ത്രീകളടക്കമുള്ളവരാണ് കാറിലുണ്ടായിരുന്നതെന്ന് കാഞ്ഞിരപ്പള്ളി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.