???????? ????????? ??????? ?????????

പരിസ്ഥിതിലോല മേഖലയിൽ ഉറക്കംകെടുത്തി ഉഗ്രസ്ഫോടനം

മുണ്ടക്കയം: പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പരിസ്ഥിതിലോല പ്രദേശത്ത് കഴിഞ്ഞ 10വ ർഷമായി നാടിെൻറ ഉറക്കം കെടുത്തിയാണ് പാറമടകളുടെ പ്രവർത്തനം. ഇതിനെതിരെ നാട് ഒറ ്റക്കെട്ടായി ഉയർത്തിയ പ്രതിഷേധത്തിെൻറ പങ്കാളിത്തം ക്രമേണ കുറഞ്ഞതാണ് കൂട്ടിക്കൽ പഞ്ചായത്തിലെ പ്രധാനചർച്ച. പഞ്ചായത്തിലെ കൊടുങ്ങയിൽ പ്രവർത്തിക്കുന്ന പാറമടയാണ് നാടിെൻറ ഉറക്കം കെടുത്തുന്നത്. ഉഗ്രസ്ഫോടനങ്ങൾ നടത്തിയാണ് പാറ തകർക്കുന്നത്. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളുടെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലെ പ്രളയകാലത്ത് പ്രദേശത്ത് മാത്രമായി ചെറുതും വലുതുമായ പത്തിലധികം ഉരുൾപൊട്ടലുണ്ടായതായി പ്രദേശവാസികൾ പറയുന്നു.

പാറമടയുടെ മുകൾഭാഗത്തെ വ്യക്തികളുടെ ഭൂമിയിലൂടെ രണ്ട് കിലോമീറ്ററോളം നീളത്തിലും ഒരടിയോളം വീതിയിലും വലിയവിള്ളൽ രൂപപ്പെട്ടിരുന്നു. മടക്കെതിരെ നിരവധി സമരങ്ങൾ നടന്നുവെങ്കിലും ഒന്നുപോലും വിജയിച്ചില്ല. 10 വർഷം മുമ്പ് നാട് ഒറ്റക്കെട്ടായിരുന്നു സമരരംഗത്ത്. പിന്നീട് പങ്കാളിത്തം കുറഞ്ഞുതുടങ്ങി. ചെങ്കുത്തായമല പിളർന്ന് ഉടമ പണം വാരുമ്പോൾ ഉള്ളസ്ഥലം വിറ്റുപെറുക്കി നാടുവിടാൻ തയാറെടുക്കുകയാണ് പരിസരവാസികൾ. ഇതുതന്നെയാണ് പാറമടയുടെ വിജയ രഹസ്യം. മടയുടെ പരിസരങ്ങളിലെ നിരവധി പുരയിടങ്ങളാണ് പാറമടലോബി വാങ്ങിക്കൂട്ടിയിരിക്കുന്നത്. പാറമടക്കെതിരെ പ്രതികരിക്കുന്നവരെ തേടിപ്പിടിച്ച് ഉയർന്ന നൽകിയാണ് സ്ഥലം വാങ്ങുന്നത്. പാറമടക്കെതിരെ സമരം ചെയ്യുന്ന ചെറുപ്പക്കാരെയും പരിസരവാസികളെയും മധ്യസ്ഥൻ മുഖേന ബന്ധപ്പെട്ട് മടയിൽ ജോലി നൽകിയും പ്രതിഷേധം ദുർബലമാക്കി. ഇപ്പോൾ സമരത്തിൽ സജീവമായി നിൽക്കുന്നത് ചുരുക്കംചിലർ മാത്രമാണ്. ഇതിനിടെ, പത്തോളം സമര കേസുകളിൽ പ്രതിയായ ഒരാളുടെ ഒറ്റമുറി വീട് 34 ലക്ഷം രൂപക്ക് വാങ്ങിയതും നാട്ടിൽ ചർച്ചയായിരുന്നു.

എന്നാൽ മടയുടമക്കാെണന്ന് അറിയാതെയാണ് കച്ചവടം നടന്നതെന്നാണ് സമരക്കാരുടെ ഭാഷ്യം. പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്കൊപ്പം നിൽക്കും. പിന്നീട് അവർ മൗനത്തിലാകും. കഴിഞ്ഞ പ്രളയകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട വിഷയം പിന്നീട് അധികൃതരും ജനപ്രതിനിധികളും വിസ്മരിച്ചു. പഞ്ചായത്ത് തെഞ്ഞെടുപ്പിൽ മൂന്ന് മുന്നണിയെയും പരാജയപ്പെടുത്തി പ്രകൃതി സംരക്ഷണ മുന്നണി സ്ഥാനാർഥി ചന്ദ്രദാസാണ് വിജയിച്ചത്. പ്രദേശത്ത് ഉരുൾപൊട്ടൽ സാധ്യതായുണ്ടായത് പാറമടകളുടെ പ്രവർത്തനം മൂലമാണെന്ന് പഞ്ചായത്ത് അംഗം ചന്ദ്രദാസ് ‘മാധ്യമ’ത്തോട് പറഞ്ഞു. പാറമടക്ക് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലന്നും ഉടമ ഹൈകോടതിയിൽനിന്ന് 2020 മാർച്ചുവരെ പാറ പൊട്ടിക്കാൻ അനുമതി വാങ്ങിയതായും പഞ്ചായത്ത് പ്രസിഡൻറ് െജസി ജോസ് പറഞ്ഞു. മലയോര മേഖലയിൽ പാറമടക്ക് അനുമതി നൽകിയിട്ടില്ലെന്നും കോടതിയെ സമീപിക്കുമെന്നും പി.സി. ജോർജ് എം.എൽ.എയും പറഞ്ഞു.
(തുടരും)

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.