കറുകച്ചാൽ: വാഹനങ്ങൾക്ക് വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നിർമിച്ചുനൽകി പണം തട് ടിയെടുക്കുന്ന യുവാവ് അറസ്റ്റിൽ. പെരുന്ന കുളങ്ങരവീട്ടിൽ കെ.ആർ. രഞ്ജിത്താണ് (33) അറസ് റ്റിലായത്. സ്വകാര്യ ഇൻഷുറൻസ് കമ്പനി ജോലിക്കാരനായിരുന്ന ഇയാൾ 2017ൽ ജോലി ഉപക്ഷിച്ചിരുന്നു. എന്നാൽ, ഇത് മറച്ചുെവച്ച് കമ്പനിയുടെ വ്യാജസീലും സർട്ടിഫിക്കറ്റുകളും ഉണ്ടാക്കി ആളുകളിൽനിന്ന് പണംതട്ടുന്നതായിരുന്നു ഇയാളുടെ രീതി.
കറുകച്ചാലിൽ പ്രവർത്തിക്കുന്ന ഒരു ഡ്രൈവിങ് സ്കൂളിെൻറ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നതിന് 2017 മുതൽ അടക്കുന്ന പണം കമ്പനിയിൽ എത്തുന്നില്ലെന്ന വിവരം അറിഞ്ഞ് ഇവർ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ച് നിരവധിയാളുകളിൽനിന്ന് ഇയാൾ പണംതട്ടിയതായി കണ്ടെത്തി. കറുകച്ചാൽ സി.ഐ സി.കെ. മനോജ്, എസ്.ഐ ഇ.വി. ഷിബു, ജോബ് ജോസഫ്, ആർ. സുനിൽ, അനീഷ് വി. ഐപ്പ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.