കോട്ടയം: നാഗമ്പടം പഴയ റെയിൽവേ മേൽപാലം ചരിത്രത്തിലേക്ക്. കോട്ടയം നഗരത്തിെൻറ പ്ര തീകങ്ങളിലൊന്നായിരുന്ന ആർച്ച് പാലം ശനിയാഴ്ച പൊളിച്ചുമാറ്റും. ഇതിെൻറ ഭാഗമായി നാഗമ്പടത്ത് എം.സി റോഡിൽ ഒരുമണിക്കൂർ ഗതാഗതം നിയന്ത്രിക്കും. കോട്ടയം വഴിയുള്ള ട്ര െയിൻ ഗതാഗതത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടയം വഴിയുള്ള പാസഞ്ചറ ുകളെല്ലാം റദ്ദാക്കി. ദീർഘദൂര െട്രയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. നേരേത്ത പാലം െപാളിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വിഷു, ഈസ്റ്റർ, തെരഞ്ഞെടുപ്പ് തിരക്ക് കണക്കിലെടുത്ത് നീട്ടുകയായിരുന്നു.
ഇംപ്ലോഷൻ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെയാണു പാലം പൊളിക്കുക. പാലത്തിൽ വിവിധ ഭാഗങ്ങളിൽ കുഴികൾ കുഴിച്ച് വെടിമരുന്നു നിറച്ചാണ് പൊട്ടിക്കുക. ഇതിനായി കുഴിച്ചുകഴിഞ്ഞിട്ടുണ്ട്.
കൺേട്രാൾ റൂമിൽനിന്ന് ബട്ടൺ അമർത്തിയാൽ ചെറിയ ശബ്ദത്തോടെ അഞ്ചു സെക്കൻഡിനുള്ളിൽ ചിതറിത്തെറിക്കാതെ പാലം താഴേക്ക് ഇടിഞ്ഞുവീഴും. തൊട്ടടുത്തുകൂടി വാഹനങ്ങൾ കടന്നുപോകുന്ന സാഹചര്യത്തിൽ ചിതറുന്നത് അപകടങ്ങൾക്കിടയാക്കുമെന്ന് കണ്ടാണ് ഈ രീതി പരീക്ഷിക്കാൻ തീരുമാനമായത്. റെയിൽവേ പാലത്തിന് ക്ഷതം ഏൽക്കാൻ സാധ്യത കുറവാണെന്നതും ഈ രീതി തെരഞ്ഞെടുക്കാൻ പ്രേരകമായി. ശനിയാഴ്ച രാവിലെ 11നും 12നും ഇടയിൽ പൊളിക്കാനാണ് തീരുമാനം. ഇതിനുമുമ്പ് ട്രാക്ക് ഒരുക്കുന്ന ജോലികൾ നടക്കും. സ്ഫോടനത്തിനുമുമ്പ് വൈദ്യുതിലൈൻ അഴിച്ചുമാറ്റും. ഒന്നര മണിക്കൂർക്കൊണ്ട് ഇത് പൂർത്തിയാക്കാനാകുമെന്നാണ് റെയിൽവേ ജീവനക്കാരുെട കണക്കുകൂട്ടൽ. അഴിക്കുന്ന ലൈൻ പാളത്തിൽ തന്നെയിടും. തുടർന്ന് പാളം സുരക്ഷിതമായി മൂടിയ ശേഷമാകും പാലം തകർക്കുക. പാലം താഴെ വീണാലുടൻ അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റും. ഇതിനായി കൂടുതൽ ജോലിക്കാരെ എത്തിക്കും. തുടർന്ന് വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കും.
ഇതിനുശേഷം റെയിൽവേ സുരക്ഷ വിഭാഗം ലൈൻ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതോടെയാകും ഗതാഗതം പുനരാരംഭിക്കുക. പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി നാഗമ്പടത്ത് പുതിയ പാലം നിർമിച്ചതിനെത്തുടർന്നാണ് പഴയ പാലം പൊളിക്കുന്നത്. പാലം പൊളിച്ചുനീക്കിയ ശേഷം അേപ്രാച്ച് റോഡും പൊളിക്കും. നിലവിൽ നാഗമ്പടത്തെ പുതിയ പാലത്തിലൂടെയാണ് വാഹന ഗതാഗതമെങ്കിലും പഴയ പാലത്തിെൻറ അവശിഷ്ടങ്ങൾ അടക്കം നീക്കാനായാണ് റോഡ് ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. പരമാവധി അരമണിക്കൂർ നിയന്ത്രണമാണ് ആവശ്യമെങ്കിലും മുൻകരുതലെന്ന നിലയിലാണ് ഒരുമണിക്കൂർ നിരോധിക്കുന്നത്. ഈസമയത്ത് വാഹനങ്ങൾ ചുങ്കം, മെഡിക്കൽ കോളജ്, കുമാരനല്ലൂർ ഭാഗങ്ങളിലൂടെ കടത്തിവിടുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.