കോട്ടയം: കനത്ത പോളിങ് നടന്ന കോട്ടയത്ത് വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ തുടങ്ങി യ തിരക്ക് അവസാനിക്കുവോളം നീണ്ടു. പുലർച്ച തുടങ്ങിയ ക്യൂ പലയിടത്തും വോട്ടെടുപ്പ് അവസാനിച്ച ആറിനുേശഷവും തുടർന്നു. രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ചപ്പോള്‍ തന്നെ ജ ില്ലയിലെ ഭൂരിഭാഗം പോളിങ് ബൂത്തുകൾക്കു മുന്നിലും വോട്ടര്‍മാർ ഇടംപിടിച്ചിരുന്നു. ചി ലയിടങ്ങളിൽ രാവിലെ നീണ്ടനിരയായി. മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ വിഭാ ഗത്തിെൻറ മുന്നറിയിപ്പും രാവിലെ ആളുകള്‍ ബൂത്തിലെത്താന്‍ കാരണമായി. എന്നാൽ, വെയിൽ ക നത്തിട്ടും തിരക്കിന് കുറവുണ്ടായില്ല. ൈവക്കം, പാലാ, പിറവം, ഏറ്റുമാനൂർ മേഖലകളിൽ നിര വധി പേരാണ് ഉച്ചക്ക് ബൂത്തിനു മുന്നിൽ കാത്തുനിന്നത്. ഇത് അവസാന മണിക്കൂറുകളിലും നീണ്ടു.
രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചതും ജില്ലക്ക് ഞെട്ടലായി. പെരുമ്പായിക്കാട്ടും തലയോലപ്പറമ്പിലുമായിരുന്നു സംഭവങ്ങൾ. ഇതിനിടെ വെളിയന്നൂരിൽ പോളിങ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കൂത്താട്ടുകുളം ഒലിയപ്പുറം മൂർക്കനാട് സിബി മാത്യുവാണ് രക്തസമ്മർദം കൂടി കുഴഞ്ഞുവീണത്. വെളിയന്നൂർ താമരക്കാട് അംഗൻവാടിയിലെ ബൂത്തിലായിരുന്നു സംഭവം. എം.ജി യൂനിവേഴ്സിറ്റി ജീവനക്കാരനായ ഇദ്ദേഹത്തിന് തെരഞ്ഞെടുപ്പ് പരിശീലനത്തിനിെട സൂര്യാതപവുമേറ്റിരുന്നു.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിലും മാവേലിക്കര ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലും വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. ഈരാറ്റുപേട്ട, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ എല്ലാ ബൂത്തുകളിലും വൻ തിരക്കായിരുന്നു. ഈരാറ്റുപേട്ട കാരക്കാട് എം.എം എം.യു.എം യു.പി.എസിലും ഗവ. മുസ്ലിം എൽ.പി സ്കൂളിലും നട്ടുച്ചക്കും തിരക്കുകുറഞ്ഞില്ല.
ഈരാറ്റുപേട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തിെൻറ ഭാഗമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, തിടനാട്, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തീക്കോയി, പാലാ മണ്ഡലത്തിലെ തലപ്പുലം, തലനാട്, മേലുകാവ്, മൂന്നിലവ്, ഭരണങ്ങാനം എന്നീ പ്രദേശങ്ങളിൽ വോട്ടുചെയ്യാൻ നീണ്ടനിര. രാവിലെ ഏഴിനുതന്നെ ജനങ്ങൾ ബൂത്തിലെത്തിയിരുന്നു.
ഉച്ചക്ക് 40 ശതമാനത്തിനു മുകളിലായിരുന്നു പല ബൂത്തുകളിലും വോട്ടിങ് ശതമാനം. പൂഞ്ഞാർ മണ്ഡലത്തിൽ എല്ലാ ബൂത്തുകളിലും സമാധാനമായ അന്തരീക്ഷമായിരുന്നു. ഈരാറ്റുപേട്ട കുറ്റിപാറ ഗവ. സ്കൂളിൽ കനത്ത പൊലീസ് കാവലുണ്ടായിരുന്നു. കേന്ദ്ര സേനയുമുണ്ടായിരുന്നു. വോട്ടിങ്ങിന് പതിവിലും താമസം നേരിട്ടതായി വോട്ടർമാർ പറഞ്ഞു. വിവിപാറ്റ് മെഷീനിലെ ഫലംകൂടി കണ്ട ശേഷം ബൂത്ത് വിടുന്നതിനാലാണ് ൈവകിയത്. പരമാവധിപ്പേരെ വോട്ടു ചെയ്യിപ്പിക്കാൻ മുന്നണി പ്രവർത്തകർ നെട്ടോട്ടത്തിലായിരുന്നു. വൈകീട്ട് അഞ്ചിനുശേഷം മഴ പെയ്തതും ഇടിയും കാറ്റുമുണ്ടായതും അവസാനനിമിഷം എത്താനിരുന്നവരെ വലച്ചു.
പാലാ: രാവിലെ ഏഴ് മുതൽ പാലാ നഗരസഭയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. എന്നാൽ, പഞ്ചായത്തുകളിൽ മന്ദഗതിയിൽ തുടങ്ങിയ പോളിങ് രാവിലെ ഒമ്പത് കഴിഞ്ഞതോടെ തിരക്കിലേക്ക് മാറി. പാലാ മണ്ഡലത്തിൽ കൂടുതൽ വോട്ടർമാരുള്ള ബൂത്തുകളായ 128ാം നമ്പർ സെൻറ് തോമസ് ഹയർ സെക്കൻഡറി, 129ാം നമ്പർ സെൻറ് തോമസ് ടീച്ചേഴ്സ് ട്രെയിനിങ് കോളജ് എന്നിവിടങ്ങളിലാണ് രാവിലെ മുതൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്. നഗരസഭ ടൗൺ വാർഡുകളിലെ ബൂത്തുകളിൽ ഉച്ചവരെ തിരക്കായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ നിയോജകമണ്ഡലത്തിലുള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഏതെങ്കിലും ബൂത്തുകളിൽ കയറി വോട്ട് ചെയ്യാൻ പ്രത്യേക രേഖകൾ നൽകിയിരുന്നു. ഇത്തരത്തിലുള്ള നൂറുകണക്കിന് ജീവനക്കാർ കൂട്ടത്തോടെ ടൗൺ ബൂത്തുകളിൽ എത്തിയത് മണിക്കൂറുകൾ നീളുന്ന ക്യൂവിനിടയാക്കി.
ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ തിരക്കേറിയതിനാൽ വോട്ട് ചെയ്യാതെ മടങ്ങിയവരും ഏറെയാണ്. വയോധികർക്കും അംഗപരിമിതർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരുന്നു. ഇതിന് അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ, എൻ.എൻ.എസ് വളൻറിയർമാർ എന്നിവരുടെ സേവനം ബൂത്തുകളിൽ ലഭ്യമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.