പാലാ: പാലായുടെ വികസനനായകനും ജനപ്രതിനിധിയും കേരള രാഷ്ട്രീയത്തിലെ തോൽവി അറിയാ ത്ത എം.എൽ.എയുമായ കെ.എം. മാണിയുടെ വിയോഗം പാലായുടെ കണ്ണുകളെ ഈറനണിയിച്ചു. രോഗം കൂടിയ വിവരമറിഞ്ഞത് മുതൽ ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തിലായിരുന്നു പാലാ നഗരവും കേരള കോൺഗ്രസ് പാർട്ടി പ്രവർത്തകരും നാട്ടുകാരും. പല പ്രതിസന്ധികളെയും പുഷ്പംപോലെ നേരിടുകയും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നുപൊങ്ങുകയും ചെയ്ത കെ.എം. മാണി അസുഖങ്ങളെ തോൽപിച്ച് പ്രവർത്തകർക്കിടയിലേക്ക് എത്തുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു എല്ലാവരും. വൈകീട്ട് മരണവാർത്ത വന്നതോടെ പാലാ ശോകമൂകമായി.
പ്രധാന പരിപാടികളെല്ലാം നിർത്തിവെച്ച് പ്രവർത്തകരും നാട്ടുകാരും വിവിധ രാഷ്ടീയ പാർട്ടി പ്രവർത്തകരും പാലാ നഗരത്തിലേക്ക് കുതിച്ചെത്തി. ജങ്ഷനുകളിലെല്ലാം നാട്ടുകാരും പ്രവർത്തകരും ഒത്തുകൂടി. തുടർന്ന് പാലാ പൗരാവലി നേതൃത്വത്തിൽ കെ.എം. മാണിയുടെ ഭവനത്തിൽനിന്ന് മൗനജാഥ ആരംഭിച്ചു. നഗരം ചുറ്റി നടന്ന മൗനജാഥയിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വ്യാപാരികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത മേഖലയിലെ പ്രവർത്തകർ ജാഥയായി മാണിക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.