വധശ്രമം: ഒളിവിലായിരുന്ന പ്രതി ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍

പെരുനാട്: വഴിത്തർക്കത്തെ തുടർന്ന് സമീപവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ചു കൊല പ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പേഴുംപാറ ഈട്ടിമൂട്ടി ൽ അക്ഷരഭവൻ സന്തോഷ് നാരായണനെയാണ് (35) ഇൻസ്പെക്ടര്‍ ടി. ബിജുവിെൻറ നേതൃത്വത്തിൽ പത്തനാപുരം അരുവിത്തറയിലെ വാടക വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്.

2017 ഡിസംബർ നാലിനാണ് കേസിനാസ്പദമായ സംഭവം. വഴിത്തര്‍ക്കത്തിനിടെ സമീപവാസിയായ പേഴുമ്പാറ രാജേഷ് ഭവനില്‍ രതീഷിനെയാണ് ആക്രമിച്ചത്. രതീഷിന് ഗുരുതര പരിക്കേറ്റിരുന്നു. മറ്റു നാലു പ്രതികളെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് നാരായണനെ കോടതി റിമാന്‍ഡ് ചെയ്തു. എ.എസ്.ഐ ബോസ്, സി.പി.ഒമാരായ ബിജു, സുഭാഷ്, രഞ്ജിത് എന്നിവർ ചേര്‍ന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.