കുരുക്കിൽ വീണ പുലിയെ കാണാതായതിൽ ദുരൂഹത

ചിറ്റാർ: കൊച്ചാണ്ടിയിലെ കൃഷിയിടത്തിൽ കുരുക്കിൽ വീണുകിടന്ന പുലിയെ പിന്നീട് കാണാതായതിൽ ദുരൂഹത. രണ്ടാഴ്ച മുമ്പ് മൂന്നാംതീയതി ബുധനാഴ്ച ആങ്ങമൂഴി കിളിയെറിഞാൻകല്ല് കൊച്ചുപറമ്പിൽ തമ്പിയുടെ തോട്ടത്തിൽ റബർ മരത്തിൻെറ ചുവട്ടിലാണ് കാലിൽ കുരുക്കുമായി പുലിയെ കാണുന്നത്. സംഭവമറിഞ്ഞ് അന്നുതന്നെ തേക്കടിയിൽനിന്ന് എത്തിയ റാപ്പിഡ് റെസ്പോൺസ് ടീമിൻെറ സഹായത്തോടെ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി അന്വേഷണം നടത്തി തിരികെപോയി. പിന്നീട് നാട്ടുകാരുടെ സമ്മർദം മൂലം കഴിഞ്ഞദിവസം ഒരു കൂടു സ്ഥാപിച്ചതോടെ വനപാലകരുടെ ജോലിയും തീർന്നു. പിന്നീട് ഈ വഴിക്ക് അവർ തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാൽ, സമീപത്തെ ഇഞ്ചക്കാട്ടിൽ പുലി ഒളിച്ചിരിക്കാമെന്ന നിഗമനത്തിലാണ് അന്ന് തിരച്ചിലും നടത്തിയിരുന്നത്. എന്നാൽ, പെടുന്നനെ പുലിയെ കാണാതായതിൽ ദുരൂഹതയുെണ്ടന്ന് നാട്ടുകാർ പറയുന്നു. കൊച്ചുകോയിക്കൽ ഫോറസ്റ്റ് റേഞ്ച് പ്രദേശമാണ് ഈ മേഖല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.