മെഡിക്കൽ കോളജിന് മുന്നിൽ ആക്രി വ്യാപാരി തലക്കടിയേറ്റ് മരിച്ചു ലോട്ടറി വിൽപനക്കാരൻ കസ്റ്റഡിയിൽ

മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ആക്രി കച്ചവടക്കാരനായ മധ്യവയസ്കൻ തലക്കടിയേറ്റ് മരിച്ചു. തൃശൂർ അയ്യന്തോൾ പുതൂർക്കര സ്വദേശി ബാലനാണ് (58) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ലോട്ടറി വിൽപനക്കാരൻ ചേലക്കര തൊഴുംപ്പാടം പൈങ്കുളം താഴത്തുപുരയ്ക്കൽ നാരായണനെ (69) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാൾ മദ്യലഹരിയിൽ ഇരുമ്പുപൈപ്പ് കൊണ്ട് ബാലൻെറ തലക്കടിച്ചെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലെ ട്രോമാ കെയർ കെട്ടിടത്തിൻെറ പിൻഭാഗത്തെ വാഹന പാർക്കിങ് സ്ഥലത്താണ് കൊലപാതകം നടന്നത്. ഇവിടെ ഒരാൾ രക്തം വാർന്ന് കിടക്കുന്നതായി വ്യാഴാഴ്ച്ച വൈകുന്നേരം രോഗികളുടെ കൂട്ടിരിപ്പുകാർ ആശുപത്രി അധികൃതരെ അറിയിച്ചു. അത്യാഹിത വിഭാഗത്തിൽ എത്തിച്ച് പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. തലയുടെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ട്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ബാലെന ഒരാൾ ഇരുമ്പ് പൈപ്പ്‌കൊണ്ടു തലക്കടിക്കുന്നത് കണ്ടതായി വടക്കാഞ്ചേരി എങ്കക്കാട് സ്വദേശി നിഷാദ് പൊലീസിൽ അറിയിച്ചു. തുടർന്ന് നടന്ന തിരച്ചിലിലാണ് മദ്യലഹരിയിൽ നാരായണൻ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.