തിരുവല്ല: കാവുംഭാഗം-മുത്തൂർ റോഡില്‍ മന്നങ്കരചിറ എസ്.എന്‍ പിള്ള ലെയിനിലെ പി.ബി. നൂഹ് പറഞ്ഞു. വെള്ളക്കെട്ടിന് പര ിഹാരം കാണണമെന്ന ആവശ്യവുമായി പ്രദേശവാസി നല്‍കിയ പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് കലക്ടര്‍, സബ് കലക്ടര്‍ ഡോ. വിനയ് ഗോയല്‍, തിരുവല്ല നഗരസഭ ചെയര്‍മാന്‍ ചെറിയാന്‍ പോളച്ചിറയ്ക്കല്‍, സെക്രട്ടറി എസ്. ബിജു, റവന്യൂ, പൊതുമരാമത്ത് വകുപ്പ്, ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതി വിലയിരുത്തി പരിഹാര പദ്ധതി തയാറാക്കുകയും ചെയ്തു. പുറെമ, തിരുവല്ല നഗരസഭ പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാൻ ഘട്ടംഘട്ടമായി ദീര്‍ഘകാല പദ്ധതി നടപ്പാക്കാനും തീരുമാനമായി. നഗരസഭ പ്രദേശത്ത് നിരവധി വലുതും ചെറുതുമായ ചാലുകളും തോടുകളുമുണ്ട്. വലിയ തോടുകള്‍ കണ്ടെത്തി പരിശോധിച്ച് മണ്ണും ചളിയും നീക്കി ശുചീകരിക്കാൻ നടപടി സ്വീകരിക്കും. മന്നങ്കരചിറ എസ്.എൻ പിള്ള റോഡിലെ വെള്ളക്കെട്ട് നാലോ, അഞ്ചോ ദിവസത്തിനുള്ളിൽ പരിഹരിക്കാനുള്ള നടപടിയാണ് അടിയന്തരമായി സ്വീകരിച്ചത്. ഇതിനായി റോഡരികിൽ എക്സ്കവേറ്റർ ഉപയോഗിച്ച് ഓടകൾ നിര്‍മിച്ച് വെള്ളം ഒഴുക്കിവിടാൻ നടപടി തുടങ്ങി. ഇവിടെയുണ്ടായിരുന്ന ചാലുകളും തോടുകളും കൈയേറി വീടുകളും റോഡുകളും നിര്‍മിച്ചതുമൂലം വെള്ളം ഒഴുകിപ്പോകാൻ സാധിക്കാതെ വന്നതാണ് വെള്ളക്കെട്ടിന് കാരണം. പരമാവധി ചാലുകൾ പുനഃസ്ഥാപിക്കണം. കോട്ടാത്തോട് പരിശോധിച്ചതിൽ, 300 മീറ്റർ ദൂരമുള്ള തോട്ടിൽ നിലവിൽ നീരൊഴുക്കില്ല. ചാലുകളും തോടുകളും കൈയേറി ഇരുകരയിലും നിറയെ വീടുകളും കോണ്‍ക്രീറ്റ് റോഡുകളും നിര്‍മിച്ചിരിക്കുകയാണ്. മുമ്പ് ഇവിടെയുണ്ടായിരുന്ന 33 കുടുംബങ്ങള്‍ക്ക് സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിച്ചിരുന്നതാണ്. എന്നാൽ, ഇവര്‍ വീട് ഒഴിഞ്ഞു പോകാതിരിക്കുകയോ, വാടകക്ക് നല്‍കുകയോ, വില്‍ക്കുകയോ, അനന്തരാവകാശികള്‍ക്ക് കൈമാറുകയോ ചെയ്തിട്ടുള്ളതാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ 300 മീറ്റര്‍ ഭാഗം ശരിയാക്കി കഴിഞ്ഞാല്‍ 350ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മൂന്നു കോളനികളില്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി വെള്ളം കയറുന്നതിന് പരിഹാരം കാണാന്‍ കഴിയും. ഇതു ശുചീകരിക്കാനുള്ള ബജറ്റ് ചെറുകിട ജലസേചന വകുപ്പ് തയാറാക്കിയിട്ടുണ്ട്. വരാല്‍തോട് പുനരുദ്ധരിക്കാൻ 21 ലക്ഷം രൂപ ചെറുകിട ജലസേചന വകുപ്പ് അനുവദിച്ചിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം പൂര്‍ത്തിയാകാത്തതു കൊണ്ടാണ് നടക്കാതിരുന്നത്. ഇക്കാര്യം പരിശോധിച്ച് അര്‍ഹരായവരുണ്ടെങ്കില്‍ അവരെ പുനരധിവസിപ്പിച്ച് കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കുകയാണ് പദ്ധതി. ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വില്ലേജ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ ചാലുകളുടെയും ശുചീകരണ ഡ്രൈവ് നടത്തും. മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നഗരസഭ ഒരു മാസത്തിനുള്ളില്‍ നടപടികള്‍ സ്വീകരിക്കാതെ വന്നാല്‍ ദുരന്തനിവാരണ നിയമപ്രകാരം ജില്ല ഭരണകൂടം നടപടിയെടുക്കും. ചാലുകള്‍ നികത്തി മതിൽ കെട്ടിയതും ഗേറ്റ് നിര്‍മിച്ചതും വീടുകളിലേക്ക് കോണ്‍ക്രീറ്റ് ചെയ്തിട്ടുള്ളതും ദുരന്തനിവാരണ നിയമപ്രകാരം നീക്കം ചെയ്യും. നടപടികള്‍ ഏകോപിപ്പിക്കാനും ആക്ഷന്‍ പ്ലാന്‍ തയാറാക്കാനും തിരുവല്ല സബ് കലക്ടര്‍ ഡോ. വിനയ് ഗോയലിനെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.