പീഡനക്കേസ് പ്രതി വിധി കേൾക്കാൻ പോയത്അരയിൽ തോട്ട കെട്ടി; ബസിലിരുന്ന് പൊട്ടി

കോട്ടയം: പീഡനക്കേസിൻെറ വിധി കേൾക്കാൻ കോടതിയിലേക്ക് അരയിൽ തോട്ട കെട്ടി പോയ മധ്യവയസ്കനായ പ്രതിക്ക് ബസിൽ വെച്ച് തോട്ട പൊട്ടി പരിക്ക്. പാലാ മാറിടം പതിക്കമാലിയിൽ കോളനിയിൽ പതിയിൽ വീട്ടിൽ ജോയിക്കാണ് (62) പരിക്കേറ്റത്. വിധി അനുകൂലമല്ലെങ്കിൽ കോടതി വളപ്പിൽവെച്ച് തോട്ട പൊട്ടിച്ച് ജീവനൊടുക്കാനായിരുന്നു ജോയിയുടെ നീക്കം. എന്നാൽ, ബസിൽ വെച്ച് തോട്ട പൊട്ടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ആദ്യം ലിറ്റിൽ ലൂർദ് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 11.30ന് കിടങ്ങൂരിലെ ബസ് ബേയിലാണ് സംഭവം. മെഡിക്കൽ സ്‌റ്റോറിൽവെച്ച് കുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ജോയി വിധി കേൾക്കാൻ ഏറ്റുമാനൂർ കോടതിയിലേക്ക് വരുകയായിരുന്നു. സ്വകാര്യ ബസിൽ മാറിടത്തുനിന്ന് കയറിയ ജോയി കിടങ്ങൂർ ബസ് ബേയിൽ എത്തിയപ്പോൾ സമ്മർദത്തിൽ തോട്ട അരയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. വൻ സ്‌ഫോടന ശബ്ദം കേട്ട് ബസ് ജീവനക്കാർ നോക്കിയപ്പോഴാണ് പുക കണ്ടത്. ഉടൻ ജോയിയെ സമീപത്തെ ലിറ്റിൽ ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് കിടങ്ങൂർ പൊലീസ് സ്ഥലെത്തത്തി നടത്തിയ പരിശോധനയിലാണ് ജീവനൊടുക്കാനായിരുന്നു ജോയിയുടെ ശ്രമമെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ പൊലീസ് കാവലിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കിടങ്ങൂർ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.