മുണ്ടക്കയം: സ്വകാര്യ മാനേജ്‌മൻെറ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയെ കാറിലെത്തിയ പത്തംഗ സംഘം ആക്രമിച്ചതായി പര ാതി. പരിക്കേറ്റ കുട്ടിയെ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിൻെറ തുടർച്ചയാണ് ചൊവ്വാഴ്ച വീണ്ടും നടന്നത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷവുമായി ബന്ധവുമില്ലാത്തയാളാണ് മർദനമേറ്റ പ്ലസ് വണ്‍ വിദ്യാർഥി. എന്നാൽ, പുറത്തുനിന്നെത്തിയ സംഘം ആളുമാറി മർദിച്ചതാെണന്ന് പറയുന്നു. കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍പെട്ട വിദ്യാർഥികളെയും മർദിച്ചേത്ര. മുണ്ടക്കയം പൊലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും രക്ഷിതാക്കൾ പരാതി നല്‍കി. ചൈല്‍ഡ് വെല്‍ഫെയര്‍ കോഓഡിനേറ്റര്‍ റിസ്‌കി, ടീം മെംബര്‍ ഷിബി എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. പരാതി വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്നും ഇവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.