യുവതിയും രണ്ടുവയസ്സുള്ള മകളും ആറ്റിൽ മരിച്ച നിലയിൽ; പൊലീസുകാരനായ ഭർത്താവ് കസ്​റ്റഡിയിൽ

തലയോലപ്പറമ്പ് (കോട്ടയം): യുവതിയുടെയും രണ്ടുവയസ്സുള്ള മകളുടെയും മൃതദേഹം മൂവാറ്റുപുഴയാറ്റിൽ കണ്ടെത്തി. സംഭവത ്തിൽ പൊലീസുകാരനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറവൻതുരുത്ത് ഇടവട്ടം രണ്ടുകണ്ടത്തിൽ ശിവൻെറ മകളും തലയോലപ്പറമ്പ് പൊട്ടൻചിറ തുണ്ടത്തിൽ അഭിജിത്തിൻെറ ഭാര്യയുമായ ദീപ (30), മകൾ ദക്ഷ (രണ്ട്) എന്നിവരുടെ മൃതദേഹമാണ് ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ തലയോലപ്പറമ്പ് വടയാർ ഇളംകാവ് ദേവീക്ഷേത്രത്തിന് സമീപം പുഴയിൽ കണ്ടെത്തിയത്. കുട്ടിയെ ദീപയുടെ ശരീരത്തോട് ചേർത്തുെകട്ടിയ നിലയിലായിരുന്നു. ദീപയെയും കുഞ്ഞിനെയും വെള്ളിയാഴ്ച പുലർച്ച മുതൽ ഭർതൃവീട്ടിൽനിന്ന് കാണാതായിരുന്നു. വിദേശത്ത് നഴ്സായിരുന്നു ദീപ. മെയിൽ നഴ്സായിരുന്ന അഭിജിത്തിന് പിന്നീട് പൊലീസിൽ നിയമനം ലഭിച്ചു. അഭിജിത് ഇപ്പോൾ തൃശൂർ എ.ആർ ക്യാമ്പിലാണ്. ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിനെചൊല്ലി വ്യാഴാഴ്ച ഇരുവരും വഴക്കുണ്ടായതായി പറയുന്നു. പിന്നീട് അഭിജിത് രാത്രി 10ന് ഡ്യൂട്ടിക്ക് പോയി. വെള്ളിയാഴ്ച പുലർച്ച മൂന്നുവരെ മുറിയിൽ വെളിച്ചം ഉണ്ടായിരുന്നുവെന്നും അപ്പോൾ ഉറങ്ങാൻ താൻ പറഞ്ഞിരുന്നുവെന്നും ഭർതൃപിതാവ് പറഞ്ഞു. രാവിലെ മുറി തുറന്നപ്പോൾ ദീപയെ കാണാനുണ്ടായിരുന്നില്ല. ഫോൺ, ആഭരണങ്ങൾ തുടങ്ങിയവ എടുത്തിരുന്നില്ല. അമ്മയും കുഞ്ഞും പുഴയിൽ ചാടിയിട്ടുണ്ടാകുമെന്ന് അഭ്യൂഹം പരന്നതിൻെറ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകീട്ട് ആറിന് പൊലീസും ഡോഗ് സ്ക്വാഡും പൊട്ടൻചിറയിലെ പുഴയോരവും ബസ്സ്റ്റോപ് പരിസരവും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. ഭർത്താവ് അഭിജിത്തിനെയും പൊലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് വടയാർ ഇളംകാവ്‌ ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ദീപയുടെ മാതാവ്: രമണി. സഹോദരങ്ങൾ: ദിവ്യ, ദീപ്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.