ഭാര്യയെയും മൂന്ന് മക്കളെയും കൊന്ന് സോഫ്റ്റ്വെയർ എൻജിനീയർ ഒളിവിൽ

ഗാസിയാബാദ്: ഉത്തർപ്രദേശിൽ സോഫ്റ്റ്വെയർ എൻജിനീയർ ഭാര്യയെയും മൂന്ന് മക്കളെയും കൊന്നശേഷം ഒളിവിൽ പോയി. കൊലപാതകത്തെ കുറിച്ച് കുടുംബ വാട്സ്ആപ് ഗ്രൂപ്പിൽ പ്രതിതന്നെ വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ, പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതിയെ പിടികൂടാനായില്ല. ഗാസിയാബാദിലെ ഇന്ദിരാപുരത്ത് ഞായറാഴ്ചയാണ് സംഭവം. സുമീത് കുമാർ (34) എന്നയാളാണ് ഭാര്യ അൻഷു ബാല (32), മക്കളായ പ്രത്മേഷ് (5), ഇരട്ടക്കുട്ടികളായ ആരവ് (4), ആകൃതി (4) എന്നിവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം നടത്തിയതായി സുമീത് തന്നെ കുടുംബ വാട്സാപ് ഗ്രൂപ്പിൽ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇത് കണ്ട ഇയാളുടെ സഹോദരി അറിയിച്ചതുപ്രകാരം ഭർത്താവ് ഇവരുടെ ഫ്ലാറ്റിലെത്തിയപ്പോൾ നാലുപേരും കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. ബംഗളൂരുവിൽ െഎ.ടി മേഖലയിലായിരുന്ന സുമീത് കഴിഞ്ഞ ഡിസംബറിൽ ജോലി നഷ്ടമായതിനെ തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലായിരുന്നു. പ്ലേസ്കൂൾ അധ്യാപികയായിരുന്ന ഭാര്യയുടെ ശമ്പളത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.