മരണത്തിലും വേർപിരിയാത്ത കൂട്ടുകാർക്ക് ജന്മനാട് യാത്രാമൊഴിയേകി

പാലാ: മാനത്തൂർ പള്ളിക്ക് സമീപമുണ്ടായ കാറപകടത്തിൽ ജീവൻ പൊലിഞ്ഞ കൂട്ടുകാർക്ക് കടനാട് ഗ്രാമം യാത്രമൊഴിയേകി. കട നാട് കിഴക്കേക്കര വിഷ്ണു വി.രാജ് (അപ്പൂസ് -27), ഇരുവേലിക്കുന്നേൽ പ്രമോദ് സോമൻ (28), ഓട്ടോഡ്രൈവർ മലേപ്പറമ്പിൽ എം.പി. ഉല്ലാസ് (38), വല്ല്യാത്ത് അറക്കപ്പറമ്പിൽ സുധി ജോർജ് (29), രാമപുരം വെള്ളിലാപ്പിള്ളി നടുവിലേക്കുറ്റ് ജോബിൻസ് കെ.ജോർജ് (ടോണി -28) എന്നിവർക്കാണ് നാട് അന്ത്യാഞ്ജലിയർപ്പിച്ചത്. കടനാട് പഞ്ചായത്തിന് മുന്നിൽ തയാറാക്കിയ പന്തലിലാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കിടത്തിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ, എ.വി. റസൽ, സി.ജെ. ജോസഫ്, ലാലിച്ചൻ ജോർജ്, പി.ജെ. ജോസഫ് എം.എൽ.എ, ബിജു പുന്നത്താനം, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിബി ഓടയ്ക്കൽ, ആേൻറാ പടിഞ്ഞാറേക്കര, േഷാൺ ജോർജ്, ടോമി കല്ലാനി, ജെയ്സൺ പുത്തൻകണ്ടം, പൗളിറ്റ് തങ്കച്ചൻ, രാജേഷ് വാളിപ്ലാക്കൽ, റബർ ബോർഡ് മെംബർ കെ.എം. സന്തോഷ്‌കുമാർ, നിർമല ജിമ്മി, പെണ്ണമ്മ ജോസഫ്, ജിജി തമ്പി, പി.വി. ജോസഫ്, രമാ മോഹനൻ, കുര്യാക്കോസ് ജോസഫ്, ജെറി ജോസഫ്, ജോയി ജോർജ്, ആർ. സജീവ്, സണ്ണി മുണ്ടനാട്ട്, ബേബി ഉറുമ്പുകാട്ട്, ഷിലു കൊടൂർ, ആൻറണി ഞാവള്ളി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ജോസ് കെ.മാണി എം.പി, പി.സി. തോമസ്, തോമസ് ചാഴികാടൻ എന്നിവർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ജനപ്രതിനിധികളും പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, രൂപത വികാരി ജനറാൾ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ, കടനാട് സൻെറ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റിൻ കൂട്ടിയാനി തുടങ്ങിയവരും അന്ത്യോപചാരം അർപ്പിച്ചു. അയൽവാസികളായ വിഷ്ണു, പ്രമോദ്, ഉല്ലാസ് എന്നിവരുടെ മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. സുധി ജോർജിൻെറ മൃതദേഹം മാനത്തൂർ സൻെറ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിച്ചു. ജോബിൻസിൻെറ സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് രാമപുരം സൻെറ് അഗസ്റ്റിൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തും. കടനാട്ടിൽ പൊതുദർശനത്തിനുേശഷം അരുണാപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് വെള്ളിലാപ്പള്ളിയിലെ വസതയിൽ എത്തിച്ച് പൊതുദർശനത്തിനുവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.