ഏഴു വയസ്സുകാരെൻറ മരണം; ചികിത്സ വൈകിപ്പിച്ചതും മരണത്തിന് കാരണമായെന്ന് മെഡിക്കൽ സംഘം

ഏഴു വയസ്സുകാരൻെറ മരണം; ചികിത്സ വൈകിപ്പിച്ചതും മരണത്തിന് കാരണമായെന്ന് മെഡിക്കൽ സംഘം ഗാന്ധിനഗർ (േകാട്ടയം): മാതാ വിൻെറ ആൺസുഹൃത്തിൻെറ മർദനത്തിന് വിധേയനായ ഏഴുവയസ്സുകാരൻെറ ചികിത്സ വൈകിപ്പിച്ചതാണ് മരണത്തിന് കാരണമെന്ന് സർക്കാർ നിയോഗിച്ച മെഡിക്കൽ സംഘാംഗമായിരുന്ന കുട്ടികളുടെ ആശുപത്രി ആർ.എം.ഒ ഡോ. കെ.പി. ജയപ്രകാശ് പറഞ്ഞു. തലേക്കറ്റ ക്ഷതത്തിന് കോലഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും തലക്കുള്ളിൽ രക്തസ്രാവം നിയന്ത്രിക്കാൻ കഴിയാതിരുന്നതിനാൽ രക്തസമ്മർദം താഴ്ന്നുകൊണ്ടിരിന്നു. വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജിലെ ന്യൂറോ സർജറി അസോസിയേറ്റ് പ്രഫ. ഡോ. ടിനു രവി എബ്രഹാം, ന്യൂറോ മെഡിസിൻ വിഭാഗത്തിലെ ഡോ. എ. ഹാരീസ്, ഐ.സി.എച്ച്, ആർ.എം.ഒ ഡോ. കെ.പി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കോലഞ്ചേരി മെഡിക്കൽ കോളജിൽ പോയിരുന്നു. രക്തസമ്മർദം താഴ്ന്നുകൊണ്ടിരിക്കുന്നതിനാൽ അധികം താമസിയാതെ കുട്ടി മരിക്കുമെന്ന് സർക്കാറിനെ അറിയിച്ചതായും സംഘം അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.