തൊടുപുഴ: ഒരു രാഷ‌്ട്രീയ പാർട്ടിയുടെ വർക്കിങ‌് ചെയർമാനെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ യു.ഡി.എഫ‌് ത ീരുമാനിക്കുന്നുവെങ്കിൽ അത‌് അവരുടെ പാപ്പരത്തമാണ‌് വെളിവാക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ. ജോസഫിനെ സ്വതന്ത്രനായി മത്സരിപ്പിച്ചാൽ തെരഞ്ഞെടുപ്പുചരിത്രത്തിൽ അത‌് ആദ്യ സംഭവമാകും. കേരള കോൺഗ്രസ‌് എം രാഷ‌്ട്രീയ പാർട്ടിയാണ‌്. ആ നിലക്കാകണം അത‌് പ്രവർത്തിക്കേണ്ടത‌്. ഒരു സീറ്റ‌് ഘടകകക്ഷിക്ക് നൽകിയാൽ അവിടെ ആരെ മത്സരിപ്പിക്കണമെന്ന‌് തീരുമാനിക്കേണ്ടത‌് അവരാണ‌്. സ്ഥാനാർഥിയെ തീരുമാനിച്ച ശേഷം, പിന്നീട‌് പറ്റിയ സ്ഥാനാർഥിയല്ലെന്നു പറഞ്ഞ‌് മാറ്റാറില്ല. ഇപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നാണ‌് മാധ്യമവാർത്തകളെന്നും മുഖ്യമന്ത്രി തൊടുപുഴയിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.