കോട്ടയം: കേരള കോൺഗ്രസ് എം വർക്കിങ് പ്രസിഡൻറ് പി.ജെ. ജോസഫിനോട് കെ.എം. മാണി ചെയ്തത് അനീതിയാണെന്ന് പി.സി. ജോർജ ് എം.എൽ.എ. വർക്കിങ് പ്രസിഡൻറ് ആവശ്യപ്പെട്ടാൽ സീറ്റ് കൊടുക്കുകയെന്നുള്ളതാണ് മര്യാദ. അതിനു പകരം സ്ഥിരം തോൽക്കുന്ന ആളെപ്പിടിച്ച് സ്ഥാനാർഥിയാക്കിയത് ശരിയല്ല. ഇനി ജോസഫിന് ചെയ്യാൻ രണ്ട് കാര്യങ്ങളുണ്ട്- രാഷ്ട്രീയം നിർത്തി പശുക്കറവയും കൃഷിയുമായി പോകാം. ജോസഫിനിഷ്ടപ്പെട്ട തൊഴിലാണിത്. അല്ലെങ്കിൽ ഈ അനീതിക്കെതിരെ യുദ്ധം ചെയ്യാം ജോർജ് പരിഹസിച്ചു. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണിക്ക് ഇടതു സ്ഥാനാർഥിയായ വി.എൻ. വാസവനുമായി രഹസ്യ കച്ചവടമുണ്ടായിരുന്നു. അതിലൂടെ ജോസ് കെ. മാണിക്ക് ലാഭം കിട്ടിയിട്ടുണ്ട്. ആ ലാഭത്തിന് പ്രത്യുപകാരം ചെയ്യുക എന്ന നിലയിൽത്തന്നെയാണ് സ്ഥിരം തോൽവിക്കാരനായ തോമസ് ചാഴികാടനെ സ്ഥാനാർഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.