ഫാ. ജോർജ് ഞാറക്കുന്നേലിന് സ്ഥലംമാറ്റം

രാമപുരം: രാമപുരത്തിെൻറ പെരുമയുയർത്തിയ ഫാ. ജോർജ് ഞാറക്കുന്നേൽ ഫൊറോന പള്ളിയുടെ വികാരി സ്ഥാനത്തുനിന്ന് പടി യിറങ്ങുന്നു. ശനിയാഴ്ച അദ്ദേഹം പാലാ മരിയൻ ആശുപത്രി ചാപ്ലിനായി സ്ഥാനമേൽക്കും. ഏഷ്യയിലെ ഏറ്റവും മനോഹരമായ ദേവാലയം അടക്കം രാമപുരം ഇടവകയിൽ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ കേരളമാകെ ശ്രദ്ധിക്കപ്പെട്ട വൈദികനായിരുന്നു ഞാറക്കുന്നേൽ. രാമപുരം ഫൊറോന പള്ളിയുടെ പ്രവർത്തനങ്ങൾക്ക് പുറമെ പള്ളിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. മുഴുവൻ വിശ്വാസികളുടെയും നാട്ടുകാരുടെയും സ്നേഹവും വിശ്വാസവും നേടിയെടുക്കാനും അദ്ദേഹത്തിനു സാധിച്ചു. ഏവർക്കും സ്വീകാര്യനായ ജനകീയനായ വൈദിക േശ്രഷ്ഠനാണ് രാമപുരത്തുനിന്ന് പടിയിറങ്ങുന്നത്. പാലാ രൂപതയിലെ വൈദിക സ്ഥലംമാറ്റത്തിെൻറ ഭാഗമായാണ് ജോർജ് ഞാറക്കുന്നേലിന് പുതിയ ഉത്തരവാദിത്തം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.