മൂന്നാറിൽ സ്റ്റോപ് മെമ്മോ നൽകിയതിൽ ദുരൂഹതയെന്ന് മന്ത്രി എം.എം. മണി

കൊച്ചി: മൂന്നാറില്‍ പഞ്ചായത്തിെൻറ കെട്ടിട നിര്‍മാണം പൂര്‍ത്തിയാകാറായപ്പോള്‍ സ്റ്റോപ് മെമ്മോ നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മന്ത്രി എം.എം. മണി. കൊച്ചിയിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയിരുന്നത് കോണ്‍ഗ്രസിെൻറ നേതൃത്വത്തിലുള്ള പഞ്ചായത്തായിരുന്നു. അവിടെ മാസങ്ങളായി നിര്‍മാണം നടന്നുവരുകയായിരുന്നു. കോണ്‍ഗ്രസിെൻറ പഞ്ചായത്ത് പ്രസിഡൻറും ജില്ല പഞ്ചായത്ത് പ്രസിഡൻറുമൊക്കെ ചേര്‍ന്നായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. നിര്‍മാണം തീരാറായപ്പോഴാണ് ഇവര്‍ പോയി ഇടപെടുകയും പ്രശ്‌നം ഉണ്ടാകുകയും ചെയ്തിരിക്കുന്നത്. അതുവരെ സ്റ്റോപ് മെമ്മോ കൊടുക്കാതിരുന്നതിന് പിന്നില്‍ എന്തോ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് താന്‍ മാധ്യമ പ്രവര്‍ത്തകരോട് പറയേണ്ട ആവശ്യമില്ലെന്നും സർക്കാറിനോട് പറഞ്ഞാല്‍ പോരെയെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. അവര്‍ വിളിച്ചതിനെ തുടര്‍ന്നാണ് എസ്. രാജേന്ദ്രന്‍ എം.എല്‍.എ അവിടെയെത്തിയത്. എം.എല്‍.എ സബ് കലക്ടര്‍ക്കെതിരെ നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.