മോദി ചെലവേറിയ കാവൽക്കാരൻ ^സിബൽ

മോദി ചെലവേറിയ കാവൽക്കാരൻ -സിബൽ ന്യൂഡൽഹി: കൊള്ളയടിക്കില്ല, കൊള്ളയടിക്കാൻ സമ്മതിക്കില്ല, ജനസേവകനായ ചൗക്കീദാറാണ് താനെന്ന് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിൽ വോട്ടുചോദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചൗക്കീദാറാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ കുറ്റപ്പെടുത്തി. ബാങ്ക് വായ്പാതട്ടിപ്പുകളുടെ പുതിയ കണക്കുകൾ വരുന്നതിനിടയിലാണ് സിബലിെൻറ വിമർശനം. പ്രധാനമന്ത്രിയുടെ മൂക്കിനുതാഴെ ഇതെല്ലാം സംഭവിക്കുന്നത് എങ്ങനെയാണ്? കാവൽക്കാരനാണെങ്കിൽ നീരവ് മോദിയെ രക്ഷപ്പെടാൻ അനുവദിച്ചത് എന്താണ്? രാജ്യത്തിെൻറ നഷ്ടം 21,000 കോടി രൂപയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിനെ സഹായിക്കുന്ന ജനങ്ങളുമായി മാത്രമാണ് ഇൗ സർക്കാറിന് ബന്ധം. 2ജിയുടെ പേരിൽ യു.പി.എ സർക്കാറിെൻറ കാലത്ത് ഒരുപാട് ഒച്ചപ്പാടുണ്ടാക്കി. അത് ഒന്നുമല്ലെന്ന് തെളിഞ്ഞു. ഇപ്പോഴത്തെ തട്ടിപ്പുകൾ നിമോജി (നീരവ് മോദിജി) എന്നു പേരിട്ട് വിളിക്കണം. ബാങ്കുകളുടെ സ്വിഫ്ട് സന്ദേശവിനിമയ സംവിധാനമാണ് ദുരുപയോഗിച്ചത.് ഒരു മാസത്തിനകം അതിനെ കോർ ബാങ്കിങ് സംവിധാനവുമായി ബന്ധിപ്പിക്കണം. എല്ലാ സ്വിഫ്ട് സന്ദേശങ്ങളും ഫോറൻസിക് ഒാഡിറ്റിന് വിധേയമാക്കണം. അടുത്ത രണ്ടു മാസത്തിനകം ധനമന്ത്രാലയം, റിസർവ് ബാങ്ക്, തട്ടിപ്പു നടന്ന ബാങ്കുകൾ എന്നിവയുടെ പ്രതിബദ്ധത നിർണയിക്കണം. പ്രധാനമന്ത്രി മൗനം തുടരുന്ന കാലത്തോളം, കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുന്നതായി കാണേണ്ടിവരുമെന്നും സിബൽപറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.