രാജ്യവ്യാപകമായി കണക്കെടുപ്പ്; പെരിയാർ കടുവസേങ്കതത്തിൽ കടുവകളുടെ കണക്കെടുപ്പ് ഇന്ന് ആരംഭിക്കും

കുമളി: രാജ്യവ്യാപകമായി നടക്കുന്ന കടുവ സെൻസസിെൻറ ഭാഗമായി പെരിയാർ കടുവസേങ്കതത്തിൽ കടുവകളുടെ കണക്കെടുപ്പിന് വെള്ളിയാഴ്ച തുടക്കമാകും. ഇൗ മാസം ഒമ്പതുവരെ തുടരും. പെരിയാർ സേങ്കതത്തിലെ തേക്കടി, പെരിയാർ, വള്ളക്കടവ് റേഞ്ചുകളെ 59 ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ് നടത്തുക. ഇതിനായി 198 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവർക്കുള്ള പരിശീലനം കഴിഞ്ഞദിവസം പൂർത്തിയായി. ഒാരോ ബ്ലോക്കിലും മൂന്നുപേർ വീതമുള്ള സംഘമായെത്തിയാണ് വിവര ശേഖരണം നടത്തുക. ആദ്യ മൂന്നുദിവസം കടുവ ഉൾപ്പെടെ മാംസ ഭോജികളുടെയും ഇരകളുടെയും എണ്ണവും സാന്നിധ്യവും രേഖപ്പെടുത്തും. പിന്നീട് രണ്ടുദിവസം രണ്ട് കിലോമീറ്റർ നേർരേഖയിലൂടെ സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. അവസാന മൂന്നുദിവസം കടുവകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്ന പ്രദേശത്തെ ഇരകളുടെ എണ്ണം രേഖപ്പെടുത്തും. കണക്കെടുപ്പിെൻറ ഭാഗമായി ലഭിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷനിൽ രേഖപ്പെടുത്തും. വന്യജീവി സേങ്കതത്തിലെ ആവാസവ്യവസ്ഥയുടെ സ്ഥിതി വിലയിരുത്തി കർമപദ്ധതികൾ ആവിഷ്കരിക്കാൻ കണക്കെടുപ്പിലെ വിവരങ്ങൾ നാഷനൽ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷന് കൈമാറുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.