ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിലും തീക്കോയി, തലനാട് പഞ്ചായത്തുകളിലും കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും നിരവധിവീടുകള്‍ തകര്‍ന്നു. റബര്‍, വാഴ, കപ്പ, തേക്ക് തുടങ്ങിയവ നശിച്ചു. മരങ്ങള്‍ വീണാണ് വീടുകളിലേറെയും നശിച്ചത്. നൂറുകണക്കിന് വൈദ്യുതി തൂണുകള്‍ മരം വീണ് നശിച്ചു. ശക്തമായ കാറ്റില്‍ ഇളപ്പുങ്കല്‍ പ്രദേശത്ത് നിരവധി വീടുകള്‍ മരം വീണ് തകര്‍ന്നു. പ്രദേശത്തെ 20ഓളം വീടുകള്‍ക്ക് കാറ്റുമൂലം കേടുപാട് സംഭവിച്ചു. തീക്കോയി ഞണ്ടുകല്ല് ഭാഗത്ത് കല്ലുങ്കല്‍ (ചിലമ്പന്‍കുന്നേല്‍)രാധാകൃഷ്ണെൻറ വീട് മരം വീണ് തകര്‍ന്നു. കല്ലുങ്കല്‍ നാരായണന്, പനച്ചിക്കല്‍ പ്രകാശ്, പദ്മന് തുടങ്ങിയവരുടെ കൃഷിയും കാറ്റില്‍ നശിച്ചു. തേവരുപാറ വയലങ്ങാട്ട് പരിക്കൊച്ച്, മൈലാടിയില്‍ ഹസന് എന്നിവരുടെ വീട് മരം വീണ് തകര്‍ന്നു. മുളന്താനത്ത് ബഷീറിെൻറ 30ഓളം റബര്‍ മരം കാറ്റില്‍ നശിച്ചു. തലനാട്ട് കഴിഞ്ഞദിവസം വീശിയടിച്ച കാറ്റില്‍ വന്‍ കൃഷിനാശമുണ്ടായി. തെമരക്കാകുഴിയില് റജി, മുത്തനാട്ട് തോമസ് എന്നിവരുടെ വീടാണ് തകര്‍ന്നത്. മരങ്ങള്‍ വീണ് ഇരുപതോളം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണു. ഈ ഭാഗത്ത് വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചു. മരങ്ങള്‍ വീണ് തലനാട്-ചേരിപ്പാട് റൂട്ടിലെ ഗതാഗതം തടസ്സപ്പെട്ടു. അലക്സുകുട്ടി പ്ലാക്കൂട്ടം, കൊല്ലംപറമ്പില്‍ ഹബീസ്, ജോസ് കുരിയന്താനം, തോമസ് മുത്തനാട്ട്, മണി കരിപ്പോട്ടുപറമ്പില്, അങ്ങാടിക്കല്‍ സണ്ണി, ജയിംസ് പെരിയപ്പുറത്ത് എന്നിവരുടെ കൃഷിയാണ് നശിച്ചത്. തലനാട്-ചേരിപ്പാട് റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.