ഓച്ചിറ: ജാതിമതഭേദെമന്യേ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടാെണന്ന സന്ദേശമുയർത്തി ഒാച്ചിറയിൽ സർവസമുദായാംഗങ്ങളും ഭരണ-പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും പെങ്കടുത്ത ബഹുജനറാലി അരങ്ങേറി. ഓച്ചിറ ടൗൺ ഇതുവരെ ദർശിച്ചിട്ടില്ലാത്ത ജനപ്രവാഹമാണ് കേന്ദ്ര സർക്കാറിനുള്ള താക്കീതായി മാറിയ റാലിയിൽ കണ്ടത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ ജനങ്ങളെ മതത്തിെൻറ പേരിൽ തരംതിരിക്കുന്ന മോദി സർക്കാറിനെതിരെയുള്ള ജനരോഷം റാലിയിൽ മുഴങ്ങിയ ഒാരോ മുദ്രാവാക്യത്തിലും നിറഞ്ഞുനിന്നു. ദേശീയപതാകയും മഹാത്മാഗാന്ധിയുടെയും അംബേദ്കറുടെയും ചിത്രങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമാണ് റാലിയിൽ പങ്കെടുത്തവർ ഉയർത്തിയത്.
ഓച്ചിറയുടെ മതസൗഹാർദ ചരിത്രത്തിൽ ശ്രദ്ധേയമായ അടയാളപ്പെടുത്തലായി ഇൗ പ്രതിഷേധപ്രകടനം. ഒാച്ചിറ ക്ഷേത്ര ഭരണ സമിതി, തൻവീറുൽ ഇസ്ലാം സംഘം ട്രസ്റ്റ്, പ്രദേശത്തെ വിവിധ ജമാഅത്തുകളിൽനിന്നുള്ള അംഗങ്ങൾ, രാഷ്ട്രീയ കക്ഷികൾ, കുടുംബശ്രീ, മഹിള സംഘടനങ്ങൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളെ ഒരുകുടക്കീഴിൽ ഒരുമിച്ചുചേർത്ത ഒാച്ചിറ പൗരത്വ സംരക്ഷണ സമിതിയാണ് ബഹുജന റാലിയും ടൗൺ മൈതാനിയിൽ പൊതുസമ്മേളനവും സംഘടിപ്പിച്ചത്. വൈകീട്ട് 4.30ഒാടെ വലിയകുളങ്ങര പള്ളിമുക്കിൽനിന്ന് ആരംഭിച്ച റാലിക്ക് ഓച്ചിറ ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻ പിള്ള, വൈസ് പ്രസിഡൻറ് ആർ.ഡി. പത്മകുമാർ, ഓച്ചിറ പഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേഷ്, തൻവീറുൽ ഇസ്ലാം സംഘം ട്രസ്റ്റ് പ്രസിഡൻറ് ബാബു പാലസ്, സെക്രട്ടറി മുഹമ്മദ്, ഇ. സിറാജുദ്ദീൻ, ബി.എസ്. വിനോദ്, നീലീകുളം സദാനന്ദൻ, അഡ്വ. എൻ. അനിൽകുമാർ, കെ. സുഭാഷ്, തോക്കത്ത് അബ്ദുൽ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എൻ. കൃഷ്ണകുമാർ, അൻസാർ എ. മലബാർ, എം.എസ്. ഷൗക്കത്ത്, ഓച്ചിറ താഹ, പഞ്ചായത്ത് അംഗങ്ങൾ, മഹിള പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. ഗതാഗത തടസ്സം ഒഴിവാക്കാൻ വിവിധ ജമാഅത്തുകളിൽ നിന്നെത്തിയ സന്നദ്ധ ഭടന്മാർ നേതൃത്വം വഹിച്ചു.
ടൗൺ മൈതാനിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം മുൻ എം.പി സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ആർ. രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബാബു പാലസ് പ്രമേയം അവതരിപ്പിച്ചു. ആലപ്പുഴ ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു, തൊടിയൂർ മുഹമ്മദുകുഞ്ഞ് മൗലവി, എ. മജീദ്, സി.ആർ. മഹേഷ്, എം. അൻസറുദ്ദീൻ, ജെ. ജയകൃഷ്ണപിള്ള, അബ്ദുൽ ഷുക്കൂർ മൗലവി, റവ.ഷാജി എം. ജോൺസൺ, എം. അൻസാർ, അഡ്വ. കെ.പി. മുഹമ്മദ്, വിവിധ ജമാഅത്ത് പ്രസിഡൻറുമാർ എന്നിവർ സംസാരിച്ചു. ക്ഷേത്ര ഭരണ സമിതി പ്രസിഡൻറ് പ്രഫ. എ. ശ്രീധരൻ പിള്ള സ്വാഗതവും തൻവീർ ട്രസ്റ്റ് സെക്രട്ടറി എസ്. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.