കൊല്ലം: മയ്യനാട് ഡി.ജെ.എം ജങ്ഷനിലെ ലേബർ ക്യാമ്പിൽ മദ്യവിൽപന നടത്തിയ ബംഗാൾ സ്വദേശി ബിശ്വജിത് ബിശ്വാസിനെ (37) നാല് ലിറ്റർ വിദേശമദ്യവുമായി എക്ൈസസ് പിടികൂടി. 200 മില്ലിയുടെ ചെറു കുപ്പികളിലാക്കിയാണ് ഇയാൾ മദ്യം വിറ്റിരുന്നത്. മദ്യം വിറ്റ 3800 രൂപയും പിടിച്ചെടുത്തു.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദ് പരിശോധനക്ക് നേതൃത്വം നൽകി. ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വ്യാപകമായ മദ്യ-മയക്കുമരുന്ന് വിൽപനയും രാത്രി സമയങ്ങളിൽ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന തരത്തിൽ ഒച്ചയും വഴക്കും ഉണ്ടാകുന്നുവെന്ന പരാതിയിലാണ് റെയിഡ് നടത്തിയത്.
നൂറിലധികം തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിനുൾവശം കക്കൂസ് ടാങ്കുകൾ പൊട്ടിയും പ്ലാസ്റ്റിക്, ഭക്ഷണ മാലിന്യങ്ങൾ അഴുകിയും ദുർഗന്ധം പരത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകി. ജില്ല മുഴുവൻ എക്സൈസ് വകുപ്പിെൻറ നേതൃത്വത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ നടക്കുന്ന മദ്യം, മയക്കുമരുന്ന്, പാൻ മസാലകൾ ഇവയുടെ ഉപയോഗത്തിനെതിരെ സെയ്ഫ് കൊല്ലത്തിെൻറ ഭാഗമായി റെയിഡുകൾ നടത്തുമെന്ന് കൊല്ലം അസി. എക്സൈസ് കമീഷണർ ജെ. താജുദ്ദീൻ കുട്ടി അറിയിച്ചു. പ്രിവൻറിവ് ഓഫിസർ എസ്. നിഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ മനു കെ. മണി, പി.എസ്. ശരത്, ടി. ടോമി, എം. മനു എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മദ്യ-മയക്കുമരുന്നുകൾക്കെതിരെ 9400069439 എന്ന നമ്പരിൽ വിവരം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.