യുവതി കാമുകനോടൊപ്പം പിടിയിൽ

കൊട്ടിയം: കുഞ്ഞിനെ ഉപേക്ഷിച്ചുപോയ യുവതി കാമുകനോടൊപ്പം പിടിയിൽ. യുവതിക്ക് ഏഴും അഞ ്ചും വയസ്സുള്ള മക്കളുണ്ട്. നാലുദിവസം മുമ്പ് പോകുമ്പോൾ അഞ്ചു വയസ്സുള്ള ഒരുകുട്ടിയെ ഒ പ്പം കൂട്ടിയിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവ് കണ്ണനല്ലൂർ പൊലീസിൽ പരാതി കൊടുത്തിരുന്നു. പൊലീസ് ഇവരെ അന്വേഷിക്കുന്നതിനിടെയാണ് കാമുകനോടൊപ്പം പിടികൂടിയത്.

ചിറക്കര സ്വദേശിയായ സിബികുമാർ (30) ആണ് യുവതിയോടൊപ്പം ഉണ്ടായിരുന്നത്. കാമുകനെയും യുവതിയെയും റിമാൻഡ് ചെയ്തു. കുട്ടികളുടെ പഠനം, ഭക്ഷണം, സംരക്ഷണം, സുരക്ഷിതത്വം എന്നിവ നോക്കാതെ സ്വന്തം കാര്യം നോക്കി നടക്കാൻ മാതാപിതാക്കൾക്ക് അവകാശമില്ലെന്ന് നിയമം അനുശാസിക്കുന്നതായി കണ്ണനല്ലൂർ എസ്.ഐ പറഞ്ഞു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.