കൊല്ലം: ക്രിസ്മസിന് വിൽപന നടത്താൻ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപ വിലവരുന്ന വൈൻ എക് സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വയോധികദമ്പതികൾക്കെതിരെ ജാമ്യമില്ല ാവകുപ്പ് പ്രകാരം കേസെടുത്തു. മുന്തിരി ജ്യൂസ് എന്ന വ്യാജ പേരിൽ ഉൽപാദിപ്പിച്ച് വിതരണ ത്തിനായി വീട്ടിൽ സൂക്ഷിച്ച 2200 ലിറ്ററോളം വൈനാണ് പിടികൂടിയത്. സംഭവത്തിൽ തൃക്കടവൂർ മതിലിൽ ടോണിവില്ലയിൽ ക്രിസ്പിൻ സക്കറിയ (73 ), ഭാര്യ ഗ്രേസ് ക്രിസ്പിൻ (65) എന്നിവർക്കെതിരെയാണ് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും പാർട്ടിയും ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തത്. ക്രിസ്പിൻ സക്കറിയ സമാനമായ മുൻ കേസിലെ പ്രതിയാണ്. കുറഞ്ഞവിലയുള്ള മുന്തിരി വാങ്ങി വെള്ളത്തിൽ തിളപ്പിച്ച് അതിൽ എസൻസുകളൂം ചില രാസപദാർഥങ്ങളും ചേർത്ത് വൈനിെൻറ രുചിയും മണവും വരുത്തി കുപ്പികളിൽ നിറച്ച് മുന്തിരി ജ്യൂസ് എന്ന് ലേബൽ പതിച്ചാണ് വിൽപന നടത്തുന്നത്.
650 മില്ലിയുടെ ഒരു കുപ്പി 250 രൂപ നിരക്കിലാണ് വിറ്റിരുന്നത്. അശാസ്ത്രീയമായും ആരോഗ്യത്തിന് ഹാനികരമായ രീതിയിലും നിർമിക്കുന്ന വൈൻ വൻലാഭത്തിലാണ് വിൽക്കുന്നത്. വൻതോതിൽ വൈൻ ഉണ്ടാക്കി സൂക്ഷിച്ചുെവച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ സാക്ഷികൾ സഹിതമാണ് വീട് പരിശോധിച്ചത്. മൂന്നു നിലകളിലായി നിർമിച്ച അത്യാധുനിക സൗകര്യങ്ങളുള്ള വീടിെൻറ രണ്ടാം നിലയിലെ മുറിയിലാണ് വൈൻ സൂക്ഷിച്ചിരുന്നത്. 2000 കുപ്പികളിലും 275 ലിറ്ററിെൻറ ആറ് പ്ലാസ്റ്റിക് ബാരലുകളിലും വൈൻ സൂക്ഷിച്ചിരുന്നു. പ്രിവൻറിവ് ഓഫിസർ സുഗുണൻ, രാജു, സിവിൽ എക്സൈസ് ഓഫിസർമാരായ ദിലീപ് കുമാർ, ബിജുമോൻ, രാഹുൽ രാജ്, വിഷ്ണു രാജ്, നഹാസ്, എവേഴ്സൺ ലാസർ, ആഷിക്, ദിലീപ് വനിതാ സിവിൽ എക്സൈസ് ഓഫിസർ സൂര്യ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ക്രിസ്മസ് വിൽപന ലക്ഷ്യമാക്കി വ്യാപകമായി വൈൻ ഉൽപാദിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മുൻ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. 0.5 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിെൻറ സാന്നിധ്യം ഉള്ള വൈൻ വിൽപന നടത്തുന്ന കടകൾക്കും വൃക്തികൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുക്കും. കൊല്ലം താലൂക്കിൽ വിശ്വാസത്തിെൻറ പേരിൽ വൈൻ ഉൽപാദിപ്പിക്കുവാൻ ഒരു ക്രിസ്ത്യൻ പള്ളിക്ക് മാത്രമാണ് ലൈസൻസ് നൽകിയിട്ടുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈൻ ഉൽപാദിപ്പിച്ച് വിവിധ പേരുകളിൽ വിൽപന നടത്തുന്നവർ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കുന്നില്ല. അത്തരം വൈനുകളിൽ ആൽക്കഹോളിെൻറ സാന്നിധ്യം പത്ത് ശതമാനത്തിൽ അധികമായിരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.