കൊല്ലം: മഴക്കാലത്ത് കൊതുക് വളരുന്നതിന് സാഹചര്യമൊരുക്കുന്നവര്‍ക്കെതിരെ കര്‍ശന ന ടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ്.
കൊതുക് പ്രജനനം സുഗമമാക്കുംവിധം വെള്ളംകെട ്ടി നില്ക്കാന് വഴിയൊരുക്കുന്ന സ്ഥാപനങ്ങള്‍, പൊതുവ്യാപാര സ്ഥലങ്ങള്‍, റബര്‍-പൈനാപ്പ ിള് തോട്ടങ്ങളുടെ ഉടമകള്‍ തുടങ്ങിയവരില്‍നിന്ന് പിഴ ഈടാക്കുമെന്ന് ജില്ല മെഡിക്കല ് ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി മുന്നറിയിപ്പ് നല്കി. നിബന്ധന പാലിക്കാത്ത പാഴ്വസ്തു വ്യാപാരകേന്ദ്രങ്ങള്ക്കെതിരെയും നടപടി ഉണ്ടാകും. സംയോജിത കൊതുക് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയില്‍ വിപുലമായ ബോധവത്കരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ആരോഗ്യ ജാഗ്രതായജ്ഞത്തിെൻറ ഭാഗമായി രോഗവ്യാപനസാഹചര്യം പരമാവധി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായി വെള്ളിയാഴ്ച ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തും. റബര്‍ തോട്ടങ്ങള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ശനിയാഴ്ച ആരോഗ്യ-ലേബര്‍ വകുപ്പുകള്‍ ചേര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. 21 മുതല്‍ 28 വരെ ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് സംയോജിത കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
കുളങ്ങള്‍, കിണറുകള്‍, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുക് നശീകരണ ലായനി തളിക്കും. കൂത്താടി നശീകരണത്തിനായി കുളങ്ങളില്‍ ഗപ്പി മത്സ്യങ്ങളെ നിക്ഷേപിക്കുകയും ചെയ്യും. 2018ല്‍ കൊതുക്ജന്യ രോഗമായ ഡെങ്കിപ്പനി ബാധിച്ചുള്ള മരണ നിരക്ക് ജില്ലയില്‍ മൂന്നായി കുറയുകയും 248 കേസുകള്‍ സ്ഥിരീകരിക്കുകയും 636 സംശയിക്കപ്പെട്ട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതുവരെ ജില്ലയില്‍ 15 ഡെങ്കിപ്പനി ബാധിതരും 40 സംശയിക്കപ്പെട്ട കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഡെങ്കിപ്പനി മരണം പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടി ജില്ലയില്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്. സന്ധ്യ വ്യക്തമാക്കി. ഒരു മാസക്കാലം കൊതുക് നിവാരണ യജ്ഞം നടത്തും. ആശാവര്‍ക്കര്‍മാര്‍, അംഗൻവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യസേന അംഗങ്ങള്‍ എന്നിവര്‍ വഴിയാണ് പ്രവര്‍ത്തനം സാധ്യമാക്കുക. മഴക്കാലപൂര്‍വ ശുചീകരണം ശക്തിപ്പെടുത്തിയ സാഹചര്യത്തില്‍ കൊതുക്ജന്യ രോഗവ്യാപന സാധ്യത കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.