പരവൂർ: മാസങ്ങളായി സിറ്റി െപാലീസിനെ കബളിപ്പിച്ച് ഇരവിപുരത്തും പരവൂരും പരിസരപ് രദേശങ്ങളിലും സ്ത്രീകളെ ഉപദ്രവിച്ച് മോഷണം നടത്തിവന്ന കുപ്രസിദ്ധ മോഷ്ടാവ് പൊ ലീസിെൻറ പിടിയിലായി. ഇരവിപുരം വാളത്തുംഗൽ ആക്കോലിൽ കുന്നൽ തെക്കതിൽ വീട്ടിൽ മുരു കെൻറ മകൻ അപ്പു എന്നുവിളിക്കുന്ന അഭിജിത്ത് ആണ് അറസ്റ്റിലായത്. സിറ്റി പൊലീസിന് നിരന്തരം തലവേദന സൃഷ്ടിച്ച് വെട്ടിച്ചുനടന്നിരുന്ന പ്രതിയെ പരവൂർ പൊലീസാണ് വലയിലാക്കിയത്. കുറച്ചുനാളായി ഇരവിപുരത്തും പരവൂരും പരിസരപ്രദേശങ്ങളിലും ഉള്ളവരെ ഭീതിയിലാഴ്ത്തി രാത്രി കാലങ്ങളിൽ മോഷണം നടത്തി അഭിജിത്ത് വിഹരിക്കുകയായിരുന്നു. മോഷണത്തിനൊപ്പം സ്ത്രീകളെ ഉപദ്രവിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്.
നിരവധി പരാതികളെതുടർന്ന് ജില്ല പൊലീസ് മേധാവി പി.കെ. മധുവിെൻറ നേരിട്ടുള്ള നിയന്ത്രണത്തിൽ ജില്ലയിലെ ഇൻസ്പെക്ടർമാരെ ഉൾപ്പെടുത്തി രാത്രികാലങ്ങളിൽ ഈ മേഖലകളിൽ അഡീഷനൽ പെട്രോളിങ് സംവിധാനം ഏർപ്പെടുത്തി നിരീക്ഷണം നടത്തിവരികയായിരുന്നു. 15ന് വൈകീട്ട് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പരവൂർ സി.ഐ അജിത്കുമാർ, എസ്.ഐ കെ.പി. ജോയിക്കുട്ടി, എസ്.സി.പി.ഒ അനിൽകുമാർ, സി.പി.ഒ അനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അഭിജിത്തിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഷണശ്രമത്തിനിടെ നിരവധി സ്ത്രീകളെ ഇയാൾ ഉപദ്രവിച്ചിരുന്നു. കണ്ണുകളിൽ പ്രത്യേകം ലെൻസ് ഘടിപ്പിച്ച് രാത്രികാലങ്ങളിൽ ഭീതിസൃഷ്ടിക്കുന്നതരത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ഇയാളുടെ പ്രത്യേകതയാണെന്ന് പൊലീസ് പറയുന്നു. 2015 മുതൽ മോഷണക്കേസുകളിൽ പ്രതിയാണ്. ഇരവിപുരം, ചാത്തന്നൂർ, അയിരൂർ, വർക്കല സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ പിടിച്ച പരവൂർ പൊലീസിനെ ജില്ല പൊലീസ് മേധാവി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.