കൊല്ലം: 1080 കുടുംബങ്ങൾക്ക് സ്വപ്ന സാക്ഷാത്കാരമായിരുന്നു ചൊവ്വാഴ്ച. മഴയും വെയില ും കൊള്ളാതെ കയറിക്കിടക്കാെനാരു വീടെന്ന വർഷങ്ങളായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്. അതുകൊണ്ടാകാം താക്കോൽ ഏറ്റുവാങ്ങുേമ്പാൾ പലരുടെയും കണ്ണ് നിറഞ്ഞത്. കോര്പറേഷന് പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ 1080 വീടുകളുടെ താക്കോല്‍ ദാനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. സി. കേശവന് മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങ് ദീപം കൊളുത്തി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. എന്നാൽ, പരിപാടിയിൽ മുഖ്യമന്ത്രി സംസാരിച്ചില്ല. തൊണ്ട വേദന കാരണമാണ് മുഖ്യമന്ത്രി സംസാരിക്കാത്തതെന്ന് മന്ത്രി കെ. രാജു സദസ്സിനെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിെൻറ 1000 ദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു പരിപാടി. നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ നഗരസഭയുടെ മേൽനോട്ടത്തിൽ നടപ്പാക്കിയ ആധുനിക നിരീക്ഷണ കാമറകളുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. മന്ത്രി കെ. രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പിമാരായ എന്‍.കെ. പ്രേമചന്ദ്രന്, കെ. സോമപ്രസാദ്, എന്‍. വിജയന്‍പിള്ള എം.എൽ.എ, മേയർ വി. രാജേന്ദ്ര ബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, കെ.എന്‍. ബാലഗോപാല്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.എ. സത്താര്‍, എസ്. ഗീതാകുമാരി, പി.ജെ. രാജേന്ദ്രന്, ചിന്ത എല്‍. സജിത്ത്, വി.എസ്. പ്രിയനന്ദനന്, ഷീബാ ആൻറണി, ടി.ആര്. സന്തോഷ്കുമാര്‍, കൗണ്‍സിലര്‍ എ.കെ. ഹഫീസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.