കൊല്ലം: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമാക്കി കൂടുതല്‍ ആധുനിക സംവിധാനങ്ങള ് സര്‍ക്കാര്‍ കൊണ്ടുവരുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സര്‍ക്കാറിെൻറ 1000 ദി നാഘോഷത്തിെൻറ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്കുള്ള ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് എന്നിവയുടെ വിതരണവും സമുദ്ര മത്സ്യബന്ധന നിയമത്തെക്കുറിച്ചുള്ള ശിൽപശാലയുടെ ഉദ്ഘാടനവും കാവനാട് കോര്പറേഷന് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കിലോമീറ്റര്‍ ദൂരം റെയിഞ്ചുള്ള സാറ്റലൈറ്റ് ഫോണുകള്‍ 90 ശതമാനം സബ്സിഡിയോടെയും ബോട്ട് ഉടമകള്‍ക്ക് പകുതി വിലയ്ക്കും നല്‍കും.
യാനങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സിെൻറ പ്രീമിയം തുകയുടെ 90 ശതമാനവും സര്‍ക്കാര്‍ നല്കുന്നതുവഴി ഉടമക്ക് 356 രൂപയാണ് ചെലവാകുക. 10 മുതല്‍ 15 ലക്ഷം വരെയുള്ള യാനങ്ങളുടെ പ്രീമിയത്തിെൻറ ഒരു ശതമാനമായ 712 രൂപ മാത്രമാണ് ഉടമ നല്‍കേണ്ടിവരുക. ശക്തികുളങ്ങര ഹാര്‍ബര്‍ സംസ്ഥാനത്തെ ഏറ്റവും മികച്ചതാക്കി മാറ്റും. ആധുനീകരണത്തിെൻറ ഭാഗമായി എത്നിക് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ 11 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്‍. വിജയന് പിള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.