കൊച്ചി: പുല്ലുവെട്ട് യന്ത്രം ഉപയോഗിക്കുമ്പോൾ അപകടമുണ്ടാകുന്ന സംഭവങ്ങൾ തുടർക്ക ഥയാകുകയാണ്. മതിയായ സുരക്ഷയില്ലാതെ ഇത്തരം സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതു മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾ നികത്താനാകാത്തതാണ്. അങ്കമാലിയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം വൈക്കം സ്വദേശി സാബു എബ്രഹാമിെൻറ കാഴ്ചതന്നെ നഷ്ടമായി. പുല്ലുവെട്ട് യന്ത്രം ഉപ യോഗിച്ചുകൊണ്ടിരിക്കുന്നതിനിടെ റോഡിലൂടെ നടന്നുപോയപ്പോൾ കല്ല് തെറിച്ചായിരുന്നു അപകടം. നേത്രഗോളം നീക്കംചെയ്യുകയല്ലാതെ മറ്റ് പ്രതിവിധികളുണ്ടായിരുന്നില്ല. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഈമാസം മാത്രം മൂന്നുപേരാണ് ഇത്തരത്തിൽ ചികിത്സ തേടിയത്.
മറ്റ് രണ്ടുപേരും ചാലക്കുടി സ്വദേശികളാണ്. ഓരോമാസവും ഇത്തരത്തിൽ നിരവധിപേർ പരിക്കേറ്റ് ചികിത്സക്ക് എത്തുന്നുണ്ട്. കല്ലും മണ്ണും കുപ്പിച്ചില്ലും വരെ തെറിച്ച് അപകടമുണ്ടാകുന്നവരാണ് അധികവും. സംഭവങ്ങൾ ആവർത്തിക്കുന്നതിെൻറ പശ്ചാത്തലത്തിൽ അധികൃതരുടെ പ്രത്യേക ശ്രദ്ധവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.പൊതുസ്ഥലങ്ങളില്‍ യന്ത്രമുപയോഗിച്ച് പുല്ല് വെട്ടുമ്പോള്‍ കമ്പ് കല്ല് കുപ്പിച്ചില്ല് തുടങ്ങിയവ കണ്ണില്‍ തെറിച്ചുകൊള്ളാതിരിക്കാന് ഡ്രം ഉള്ള പുല്ലുവെട്ടി യന്ത്രമാണുപയോഗിക്കേണ്ടതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പരിശീലനം ലഭിച്ചവർ മാത്രമേ ഇത് ഉപയോഗിക്കാൻ പാടുള്ളു. അലക്ഷ്യമായി യന്ത്രം പ്രവര്ത്തിപ്പിക്കുമ്പോഴാണ് അപകടം പതിവായുണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
സാബുവിെൻറ കണ്ണ് നീക്കി; മുഖ്യമന്ത്രിയോട് സഹായംതേടി
അങ്കമാലി: റോഡിലൂടെ നടന്നുപോകുന്നതിനിടെ കാടും പുല്ലും വെട്ടിമാറ്റുന്ന യന്ത്രം തെറിപ്പിച്ച കല്ലുതട്ടി കാഴ്ച നഷ്ടപ്പെട്ട യുവാവിെൻറ കണ്ണ് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കി. വൈക്കം ചെമ്പ് കുലശേഖരമംഗലം കത്തനാക്കുറ്റ് വീട്ടില്‍ സാബു എബ്രഹാമിനാണ് കാഴ്ച നഷ്ടപ്പെട്ടത്. ചികിത്സ സഹായത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഒന്നരയാഴ്ചമുമ്പ് വീടിനടുത്തുവെച്ചാണ് ഇദ്ദേഹത്തിന് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രൂക്ഷമായ തോതില്‍ പഴുപ്പ് ബാധിക്കുകയും വേദന അസഹ്യമാവുകയും ചെയ്തതോടെ കൂടുതല്‍ ഭാഗങ്ങളില്‍ പഴുപ്പ് ബാധിക്കാതിരിക്കാൻ ചൊവ്വാഴ്ച രാത്രിയോടെയാണ് കണ്ണ് നീക്കിയത്.
കൃത്രിമ കണ്ണുവെച്ച് വൈരുപ്യം മാറ്റുമെന്നും എല്‍.എഫ് ആശുപത്രി അധികൃതര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടർന്ന് ഗുരുതരമായതിനാല്‍ മധുര അരവിന്ദ് ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍, അണുബാധ രൂക്ഷമാവുകയും കാഴ്ചക്ക് കാര്യമായ പുരോഗതി ഇല്ലാതിരിക്കുകയും ചെയ്തതോടെയാണ് അങ്കമാലിയിലെത്തിച്ചത്. ഒക്കുലോ പ്ലാസ്റ്റിക് സര്ജന് ഡോ. കെ.കെ. ആന്‍, ഡോ. രമ്യ മെറിന് പൗലോസ് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്‍കുന്നത്. ഭാര്യയും രണ്ട് മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിെൻറ ഏക ആശയമായിരുന്നു സാബു. ചികിത്സക്കുള്ള ഭീമമായ തുകയും കെണ്ടത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.