കളമശ്ശേരി: മുട്ടാർ പുഴയിൽ മീനുകൾ ചത്തുപൊങ്ങി. രണ്ടുദിവസമായി പല നിറത്തിൽ മലിനമായൊഴുകിക്കൊണ്ടിരുന്ന പുഴയിലെ മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. കരിമീൻ ഉൾെപ്പടെ വിലയേറിയ പല മീനുകളും ചത്തുപൊങ്ങിയിട്ടുണ്ട്. വെള്ളത്തിൽ ഓക്സിജെൻറ അളവ് കുറഞ്ഞതാണ് കാരണമായി പറയുന്നത്. കളമശ്ശേരി ഡംബിങ് യാഡിന് സമീപത്തെ തൂമ്പുങ്ങൽ തോട്, നഗരസഭ മാർക്കറ്റ് എന്നിവിടങ്ങളിൽനിന്നുള്ള മലിനജലം ഒഴുകിയെത്തുന്നതാണ് പുഴ മലിനീകരണത്തിന് കാരണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നു.
വേനലിൽ പുഴയിലെ ജലനിരപ്പ് കുറയുമ്പോൾ ജലം കൂടുതൽ മലിനമാവുകയാണ്. പലവട്ടം കളമശ്ശേരി നഗരസഭക്കും ജലസേചന വകുപ്പിനും കത്ത് നൽകിയിട്ടുള്ളതാണെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ വ്യക്തമാക്കി. എന്നാൽ, ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ല. പുലർച്ച മുതലാണ് പുഴയിൽ മീൻ ചത്തുപൊങ്ങുന്നത് ശ്രദ്ധയിൽപെട്ടത്. അതോടെ പ്രദേശത്തുകാർ കുട്ടയും വലയുമായെത്തി കോരിയെടുക്കാൻ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.